ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ പത്തും ഏഴും വയസ്സുള്ള മരുമക്കളെ അമ്മാവന്‍ അടിച്ചു കൊന്നു. ഏഴ്, 10 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് അമ്മാവന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് . പാർത്ഥിവ് സഹാവത്, രോഹൻ അശ്വിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അമ്മയുടെ സഹോദരിയുടെ ഭർത്താവായ ശ്രീനിവാസ് റാവുവാണ് ഇവരെ ആക്രമിച്ചത്.
ഇളയകുട്ടി സംഭവസ്ഥലത്തും മൂത്ത കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്.തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം .ഗുണ്ടൂർ ജില്ലയിലെ റിപ്പല്ലെ പട്ടണത്തിലാണ് ഇരട്ട കൊലപാതകം നടന്നത്. മാതാപിതാക്കളായ കോട്ടേശ്വര റാവുവും ഉമാദേവിയും ബെംഗളൂരുവിലെ ദൈനംദിന കൂലിത്തൊഴിലാളികളായി ജോലി ചെയ്യുന്നു.
ലോക്ഡൗണ്‍ സമയത്ത് കുട്ടികളെ അവരുടെ അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. തിങ്കളാഴ്ച ശ്രീനിവാസ് റാവു കുട്ടികളെ വീടിനകത്തേക്ക് കൊണ്ടുപോയി വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കസിൻസിനൊപ്പം കളിച്ചുകൊണ്ടിരുന്ന സ്വന്തം മകനെ ശ്രീനിവാസ് റാവു ഉപദ്രവിച്ചില്ല.
മകനെ അനന്തിരവന്മാര്‍ അവഗണിക്കുന്നു എന്ന് സംശയിച്ചാണ് ഇയാള്‍ കുട്ടികളെ ആക്രമിച്ചത്. കൊല്ലപ്പെട്ട കുട്ടികളോട് ഇയാള്‍ക്ക് അസൂയ ഉണ്ടായിരുന്നുവെന്ന് റിപ്പല്ലെ സർക്കിൾ ഇൻസ്പെക്ടർ സൂര്യനാരായണ എൻഡിടിവിയോട് പറഞ്ഞു.