ഭൂമി കയ്യേറി പള്ളി പണിയാൻ ശ്രമം ; നീക്കം ചെറുത്ത് നാട്ടുകാർ
ചെന്നൈ : തമിഴ്‌നാട്ടിൽ ഭൂമി കയ്യേറി പളളി പണിയാനുള്ള ശ്രമം ചെറുത്ത് നാട്ടുകാർ. പരാതി നൽകിയതിനെ തുടർന്ന് റെവന്യൂ അധികൃതർ എത്തി നിർമ്മാണം തടഞ്ഞു. സങ്കരാപുരം മൂങ്കിൽതൂറൈപട്ടു ഗ്രാമത്തിലെ മൊടാങ്കൽ മലയിലാണ് സംഭവം.
സുവിശേഷ പ്രസംഗകന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് പള്ളി പണിയുന്നത്. കഴിഞ്ഞ മാസമാണ് ഇയാൾ സ്ഥലം കയ്യേറിയത്. ഇതിന് പിന്നാലെ മലമുകളിൽ യേശുവിന്റെയും, മേരിയുടെയും പ്രതിമകൾ സ്ഥാപിച്ചിരുന്നു.
ഭൂമി കയ്യേറിയുള്ള സുവിശേഷ പ്രസംഗകന്റെ നടപടി പ്രദേശവാസികൾ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ പ്രതിമകൾ നീക്കം ചെയ്യാൻ കൂട്ടാക്കിയില്ല. എന്നാൽ ഈ മാസം ആദ്യം ഇയാൾ ഇവിടെ പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. ഇതോടെയാണ് നാട്ടുകാർ റവന്യൂവകുപ്പിന് പരാതി നൽകിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് തഹസിൽദാർ നേരിട്ട് എത്തി നിർമ്മാണം തടയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കയ്യേറിയ ഭൂമി വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.