കൊച്ചി: ആഫ്രിക്കയില്‍ നിന്ന് മാര്‍ച്ച് 11ന് തിരിച്ചെത്തുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പില്‍ സജീവമായി ഉണ്ടാകുമെന്നും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അന്‍വര്‍ വെളിപ്പെടുത്തുന്നു.
നിലമ്പൂര്‍ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അൻവറിന്റെ പേരു നിർദേശിച്ചതിന്റെ പിറ്റേന്നാണു വിഡിയോ സന്ദേശം.
നിലമ്പൂർ എംഎൽഎ ആയ അൻവറിനെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ജയിലിലാണെന്ന പ്രചാരണത്തെ തുടർന്ന് ‘അൻവറിനെ വിട്ടു തരൂ’ എന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജിൽ മലയാളത്തിലുള്ള ആക്ഷേപഹാസ്യ പോസ്റ്റുകൾ വന്നിരുന്നു. തുടർന്നാണ് കഴിഞ്ഞമാസം ഫെയ്സ്ബുക് പോസ്റ്റും വിഡിയോയുമായി അൻവർ തന്നെ പ്രത്യക്ഷപ്പെട്ടത്.