IndiaLatest

മരണം മുന്നില്‍ കണ്ട ഓര്‍മ്മകളുമായി മെല്‍വിന്‍ മംഗളൂരുവിലെത്തി

“Manju”

മംഗളൂരു ;’ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.’ അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയില്‍ ഇലക്‌ട്രീഷ്യനായ മംഗളൂരു ഉള്ളാള്‍ സ്വദേശിയായ മെല്‍വിന്‍ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോള്‍ വിവരിക്കുന്നത് മരണം മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. താലിബാന്‍ തീവ്രവാദികള്‍ കേള്‍ക്കുമെന്നതിനാല്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ കാബൂളില്‍നിന്ന് വ്യോമസേനാവിമാനത്തില്‍ ഡല്‍ഹിയിലിറങ്ങിയ 160 അംഗ സംഘത്തിലായിരുന്നു മെല്‍വിനുമെത്തിയത്.

പാസ്പോര്‍ട്ട് മാത്രം എടുത്ത് തയ്യാറായിനില്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അധികൃതര്‍ പറയുന്ന വിവരമനുസരിച്ച്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിമാനത്തിനുള്ളില്‍ കയറണം. അല്ലെങ്കില്‍ തദ്ദേശീയരായവര്‍ വിമാനത്തില്‍ കയറുമായിരുന്നു. ദിവസങ്ങളോളം വെറും റൊട്ടി മാത്രം കഴിച്ചാണ് ജീവിച്ചത്. 10 വര്‍ഷത്തിനിടെ തനിക്ക് അഫ്ഗാനിസ്ഥാനില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മെല്‍വിന്‍ പറഞ്ഞു. പെട്ടന്നാണ് എല്ലാം മാറിമറിഞ്ഞത്. തിരിച്ചുപോകുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും മെല്‍വില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles

Back to top button