IndiaLatest

നാട്ടുമരുന്ന് കഴിച്ച്‌ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച യുവതി മരിച്ചു

“Manju”

പ്രസവിക്കാന്‍ ഭയം, നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചു;  യുവതിക്ക് ദാരുണാന്ത്യം | woman| pregnant woman| pregnancy malayalam
ചെന്നൈ: പ്രസവിക്കാന്‍ പേടിച്ച്‌ നാട്ടുമരുന്ന് കഴിച്ച്‌ സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ കുമാരി കഞ്ജകയാണ് (23) മരിച്ചത്.
ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു.
ഒഡിഷയിലുള്ള കുമാരിയുടെ മൂത്തസഹോദരി ഈ മാസമാദ്യം പ്രസവത്തെത്തുടര്‍ന്ന് മരിച്ചതായി പോലീസ് പറഞ്ഞു. എഴുമാസം ഗര്‍ഭിണിയായ കുമാരി മരണാനന്തര ചടങ്ങുകള്‍ക്ക് സ്വദേശത്തേക്ക് പോയപ്പോള്‍ പ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ഒരുപാടുകാര്യങ്ങള്‍ നാട്ടുകാരില്‍നിന്നു കേട്ടറിഞ്ഞു.
സഹോദരിയെപ്പോലെ താനും പ്രസവത്തിനിടെ മരിക്കുമോ എന്നു ഭയപ്പെട്ട യുവതി ഭര്‍ത്താവിനെ പോലും അറിയിക്കാതെ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ബന്ധുവായ സ്ത്രീയില്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സഹായം തേടി. അവരാണ് യുവതിക്ക് നാട്ടുമരുന്ന് നല്‍കിയത്.
മരുന്ന് കഴിച്ചുതുടങ്ങിയതോടെ അടിക്കടി യുവതിക്ക് വയറുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളുമുണ്ടായിരുന്നു. എന്നാല്‍ മരുന്നിന്റെ കാര്യം ഭര്‍ത്താവിനോട് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ യുവതി മറച്ചുവെച്ചു.
കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണപ്പോഴാണ് കുമാരിയെ ഭര്‍ത്താവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കില്‍പ്പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്. പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ സങ്കീര്‍ണമായ അണുബാധ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Articles

Back to top button