KeralaLatest

സന്തോഷ് ട്രോഫി ഫൈനല്‍ : പയ്യനാട് ഒരുങ്ങുന്നു

“Manju”

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കായി പയ്യനാട് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഗാലറിയില്‍ കാഴ്ചക്ക് അസൗകര്യം നേരിടുന്ന ചിലഭാഗങ്ങള്‍ ഉയര്‍ത്താനും സൗകര്യങ്ങള്‍ കൂട്ടാനുമുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ഇതിന് പുറമെ പവിലിയന് താഴെ സ്ഥാപിക്കാനായി 1000 പുതിയ കസേരകള്‍ വാങ്ങും. വി.ഐ.പി പവിലിയനിലേക്ക് നേരത്തേ 1000 കസേരകള്‍ വാങ്ങിയിരുന്നു. ഗാലറിക്ക് താഴെയുള്ള പഴയ കസേരകള്‍ അറ്റകുറ്റപ്പണി നടത്തും.

കൂടാതെ സ്റ്റേഡിയത്തിലേക്കുള്ള മുഴുവന്‍ റോഡുകളും ഗതാഗതയോഗ്യമാക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം റോഡുകള്‍ പരിശോധിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ നിലവിലുള്ള സൗകര്യങ്ങള്‍ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനം നടത്താനുള്ള മൈതാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ടീമുകള്‍ തന്നെ പരിശോധന നടത്തി അന്തിമതീരുമാനം കൈക്കൊള്ളും. താമസസൗകര്യവും ഇവര്‍ പരിശോധിക്കും. കോട്ടപ്പടി മൈതാനം, എടവണ്ണ സീതി ഹാജി സ്റ്റേഡിയം എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ളത്.

Related Articles

Back to top button