IndiaLatest

400 ദിവസമായി രോഹന്‍റെ യാത്ര

“Manju”

തൊടുപുഴ: 400 ദിവസമായി രോഹന്‍ അഗര്‍വാള്‍ യാത്ര തുടരുകയാണ്. ഒരുവര്‍ഷം മുമ്പ് വാരാണസിയില്‍നിന്ന് നടന്ന് തുടങ്ങുമ്പോള്‍ പതിനെട്ടുകാരനായ നാഗ്പൂര്‍ സ്വദേശി രോഹന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. മനുഷ്യനെ അറിയണം.2020 ആഗസ്റ്റ് മാസം രണ്ടാംവര്‍ഷം ബിരുദത്തിനിടെയാണ് രോഹന്‍ അഗര്‍വാള്‍ യാത്ര തുടങ്ങിയത്. ഇതുവരെ 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. ഇപ്പോള്‍ 400 ദിവസങ്ങള്‍ പിന്നിട്ടു. ഗുരുകുല സമ്പ്രദായത്തേക്കുറിച്ചുളള അറിവാണ് രോഹനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. കണ്ടും കേട്ടും സഞ്ചരിച്ച ആ പഠനരീതി രോഹനെ ആകര്‍ഷിച്ചു. പഠനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ ബാഗില്‍ കുറച്ച്‌ വസ്ത്രങ്ങളും ഫോണും 2500 രൂപയുമായി രോഹന്‍ തന്‍റെ സ്വപ്നയാത്രക്കിറങ്ങി. നടന്ന് മടുക്കുേമ്ബാള്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടും. നിര്‍ത്തിയാല്‍ കയറും. കിട്ടിയില്ലെങ്കില്‍ നടക്കും. ക്ഷീണം തോന്നുമ്പോള്‍ സൗകര്യപ്രദമായ സ്ഥലത്ത് കിടന്നുറങ്ങും.

രണ്ടുമാസം മുമ്പാണ് കേരളത്തില്‍ എത്തിയത്. പലജില്ലകളിലും കറങ്ങി. രണ്ടാഴ്ച മുമ്പ് ഇടുക്കിയിലെത്തി. അടിമാലി, മാങ്കുളം, മൂന്നാര്‍, വട്ടവട, രാമക്കല്‍മേട്, കട്ടപ്പന, തൊടുപുഴ അങ്ങനെ മിക്ക സ്ഥലങ്ങളും കണ്ടു. സമൂഹമാധ്യമത്തിലൂടെയടക്കം രോഹെന്‍റ യാത്രയേക്കുറിച്ചറിഞ്ഞ് പലരും ഭക്ഷണവും താമസസൗകര്യവും നല്‍കുന്നുണ്ട്. ഇതുവരെ കണ്ടതില്‍ മനോഹരമായ പ്രദേശം വട്ടവടയാണെന്ന് രോഹന്‍ പറയുന്നു.ആകര്‍ഷിച്ച സംസ്‌കാരം തമിഴ്‌നാടിന്‍റെയാണ്. ഇന്ത്യ മുഴുവന്‍ കണ്ടതിനുശേഷം ലൈബീരിയയില്‍ പോവുകയാണ് ലക്ഷ്യം.

Related Articles

Back to top button