IndiaLatest

കാമുകിയുടെ മൃതദേഹവുമായി യുവാവ് സഞ്ചരിച്ചത് 30 കിലോമീറ്റര്‍

“Manju”

കര്‍ണൂല്‍: വാഹനാപകടത്തില്‍ മരിച്ച കാമുകിയുടെ മൃതദേഹവുമായി യുവാവ് ബൈക്കില്‍ സഞ്ചരിച്ചത് മുപ്പത് കിലോമീറ്റര്‍.
മരിച്ചത് സമ്മതിക്കാതെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് യുവാവ് കാമുകിയുടെ മൃതദേഹവുമായി യാത്ര ചെയ്തത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ വെങ്കടേശ്വരലൂ എന്ന യുവാവാണ് കാമുകിയുടെ മൃതദേഹവുമായി യാത്ര ചെയ്തത്. 24കാരിയായ അരുണയാണ് മരിച്ചത്.
അപകടം നടന്ന ശേഷം അടുത്തുള്ള പിഎച്ച്‌സിയില്‍ യുവതിയെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ ഇത് സമ്മതിക്കാതെ യുവാവ് മൃതദേഹവുമായി ബൈക്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരുത്തി കൊണ്ടുപോകുന്നതുകണ്ട കര്‍ഷകരാണ് യുവാവിനെ തടഞ്ഞുനിര്‍ത്തിയത്. ശേഷം പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

എഞ്ചിനിയറിങ്ങ് കഴിഞ്ഞ ശേഷം, ഷോലാപൂരിലെ ഒരു കമ്പനിയില്‍ ജോലിയ്‌ക്കെത്തിയപ്പോഴാണ് വെങ്കടേശ്വരലു അരുണയുമായി പരിചയത്തിലാകുന്നതും പിന്നീട് പ്രണയമാകുന്നതും.
നവംബര്‍ 19ന് മറ്റൊരു യുവാവുമായി അരുണയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇത് അരുണ വെങ്കടേശ്വരലുവിനെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമം വിടാന്‍ ഇവര്‍ തീരുമാനിച്ചു. അരുണയെയും കൂട്ടി ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ അരുണയെ ഹുസൈനിപുരത്തെ പിഎച്ച്‌സിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അരുണ മരിച്ചിരുന്നു. ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വെങ്കിടേശ്വരലു മൃതദേഹവുമായി യാത്ര തുടങ്ങിയത്. സംഭവത്തില്‍ സംശയകരമായ മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button