IndiaKeralaLatestThiruvananthapuram
നാല്‍പ്പത്തിയഞ്ചാം വയസില്‍ പതിനാറാമത്തെ പ്രസവം, അമ്മയും നവജാത ശിശുവും മരിച്ചു
സിന്ധുമോൾ. ആർ
ദാമോ: പതിനാറാമത്തെ പ്രസവത്തില്‍ നാല്‍പ്പത്തിയഞ്ചുകാരിയും നവജാത ശിശുവും മരിച്ചു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു.
‘പഡാജിര്‍ ഗ്രാമത്തിലെ സുഖ്റാനി അഹിര്‍വാര്‍ എന്ന സ്ത്രീ ശനിയാഴ്ചയാണ് അണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍വച്ചായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അമ്മയേയും കുഞ്ഞിനെയും ഉടന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അഹിര്‍വാര്‍ നേരത്തെ 15 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെങ്കിലും ഇതില്‍ ഏഴ് പേര്‍ ജീവിച്ചിരിപ്പില്ല’-ജില്ലാ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ത്രിവേദി പറഞ്ഞു.