LatestThiruvananthapuram

അയോഗ്യരായ അധ്യാപകരെ തരംതാഴ്ത്തി ഉത്തരവ് പുറപ്പെടുവിച്ചു

“Manju”

തിരുവനന്തപുരം ;സംസ്ഥാനത്തെ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിൽ നിയമിച്ചിട്ടുള്ള അയോഗ്യരായ അധ്യാപകരെ 2010 ലെ എ.. സി. റ്റി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സർക്കാർ നിയന്ത്രിത സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലെയും ചട്ട വിരുദ്ധ നിയമനങ്ങൾ സാങ്കേതിക സർവകലാശാല പരിശോധിക്കുന്നില്ലെന്നു ആക്ഷേപം. പകരം പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസ്സർമാർക്ക് മുൻകാല പ്രാബല്യത്തിൽ ഉദ്യോഗകയറ്റം നല്കി. സാങ്കേതിക സർവകലാശാല വിസി, സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ, PSC യിലെ നിലവിലെ ഒരു അംഗമുൾപ്പടെ 18 സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാരെയാണ് മുൻകാലപ്രാബല്യത്തിൽ തരം താഴ്ത്തിയത്.43 പേർക്ക് പ്രിൻസിപ്പൽ തസ്തികയിൽ ഉദ്യോഗകയറ്റവും നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന സിഎജി യുടെ റിപ്പോർട്ടിന്റെയും സുപ്രീംകോടതിവിധിയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. ഉന്നതവിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാണ് വിവിധ തസ്തികകളിലേയ്ക്ക് യോഗ്യരായവരെ കണ്ടെത്തി റിപ്പോർട്ട്‌ തയ്യാറാക്കിയത്. എന്നാൽ സാങ്കേതിക സർവകലാശാല സ്വശ്രയ കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകളും നിയമനങ്ങളും പരിശോധിക്കാൻ ചുമതലപെടുത്തിയെങ്കിലും ഒരു നടപടികളും കൈകൊണ്ടിട്ടില്ല. സർക്കാർ നിയന്ത്രണത്തിലുള്ള IHRD, CAPE, Continuing Edn തുടങ്ങിയവയുടെ കീഴിലുള്ള സ്വശ്രയ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരിൽ AICTE യോഗ്യത ഇല്ലാത്ത നിരവധിപേർ സർക്കാർ എഞ്ചിനീയറിംഗ് അധ്യാപകർക്ക് സമാനമായ ശമ്പളം കൈപ്പറ്റുന്നവരാണ്.

ഇടത് അധ്യാപക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയായിരുന്നു എ ഐ സി റ്റി വ്യവസ്ഥകളിൽ സർക്കാർ നേരത്തെ ഇളവുകൾ അനുവദിച്ചിരുന്നത്. എന്നാൽ AICTE യോഗ്യതയുള്ള ഒരു വിഭാഗം അധ്യാപകർ സുപ്രീം കോടതിയിൽ നിന്ന് ഉത്തരവ് നേടിയതോടെ സർക്കാരിന് തീരുമാനം പുനപരിശോധിക്കേണ്ടതായിവന്നു.

Related Articles

Back to top button