IdukkiKeralaLatest

കുരുമുളകിനും റബറിനും വില വർദ്ധന

“Manju”

കട്ടപ്പന: കുരുമുളകുവില വീണ്ടും ഉയരങ്ങളിലേക്ക്. വില കിലോക്ക് 535 രൂപയിലെത്തി. തമിഴ്നാട് സര്‍ക്കാര്‍ പൊങ്കല്‍ ആഘോഷത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന കിറ്റില്‍ 50 ഗ്രാം കുരുമുളകുകൂടി നല്‍കുമെന്ന പ്രചാരണമാണ് കേരളത്തില്‍ വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ക്കിടയിലെ ചര്‍ച്ച. ഈ ആവശ്യത്തിന് നല്‍കാന്‍ കുരുമുളക് തികയാത്തതിനാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ കേരളത്തില്‍നിന്ന് വന്‍തോതില്‍ കുരുമുളക് ശേഖരിക്കുന്നുണ്ട്. ജനുവരിയിലാണ്‌ തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം.

രണ്ടുമാസം മുമ്പ് കിലോക്ക് 430 രൂപയായിരുന്നു. കുരുമുളകിന്റെ എക്കാലത്തെയും ഉയര്‍ന്ന വില 2014 ല്‍ കിലോക്ക് 710 രൂപ ലഭിച്ചതാണ്. 2016 ജനുവരിയില്‍ വില കിലോക്ക് 640 രൂപ വരെ ഉയര്‍ന്നു. കേരളത്തില്‍ കിലോക്ക് 535 രൂപ ലഭിക്കുമ്പോള്‍ കര്‍ണാടകയില്‍ കിലോക്ക് 560 വരെ വിലയുണ്ട്. ഇപ്പോഴത്തെ വില വര്‍ധന തുടര്‍ന്നും ലഭിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

കിലോക്ക് ശരാശരി 110 രൂപയുടെ വര്‍ധനയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. കുരുമുളക് വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കട്ടപ്പന മാര്‍ക്കറ്റില്‍ ശനിയാഴ്ച കിലോക്ക് 525 മുതല്‍ 535 രൂപയിലേക്ക് വരെ വില ഉയര്‍ന്നു. കൊച്ചി മാര്‍ക്കറ്റില്‍ ക്വിന്റലിന് 52,500 വരെ ഉയര്‍ന്നു. ഈ വര്‍ഷം വിയറ്റ്നാമില്‍ കുരുമുളക് ഉല്‍പാദനം കുറയുമെന്ന സൂചനകളും വില ഉയരാന്‍ കാരണമാണ്. അന്തര്‍ദേശീയ വിപണിയില്‍ കുരുമുളകുവില വര്‍ധിക്കുമെന്ന സൂചനകളെത്തുടര്‍ന്ന് അടുത്തകാലത്ത് ചൈന വന്‍തോതില്‍ വിയറ്റ്നാം കുരുമുളക് ഇറക്കുമതി ചെയ്തു. ഇതോടെ വിയറ്റ്നാം കുരുമുളക് വില അന്തര്‍ദേശീയ വിപണിയില്‍ ക്വിന്‍റലിന് 4500-5500 ഡോളറിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ കുരുമുളകിന് 5600 മുതല്‍ 6100 ഡോളര്‍ വരെ വിലയുണ്ട്. കുരുമുളക് വിളവെടുപ്പ് സീസണ്‍ ആരംഭിക്കാന്‍ രണ്ടുമാസം കൂടി ശേഷിക്കേ വില ഇനിയും ഉയരുമെന്ന സൂചനയാണ് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നത്.

Related Articles

Back to top button