InternationalLatest

രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല; ദക്ഷിണാഫ്രിക്ക

“Manju”

ജോഹന്നാസ്ബര്‍ഗ്: കോവിഡ് വകഭേദം’ ഒമിക്രോണ്‍’ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ അപലപിച്ച്‌ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ. തങ്ങളുടെ രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഈ നടപടികളില്‍ കടുത്ത നിരാശയുണ്ടെന്നും റമാഫോസ ചൂണ്ടിക്കാട്ടി . അടിയന്തരമായി നിരോധനങ്ങള്‍ പിന്‍വലിക്കണമെന്നും ലോകരാജ്യങ്ങള്‍ ആഫ്രിക്കയ്ക്കൊപ്പം നിലകൊള്ളണമെന്നും റമാഫോസ ആവശ്യപ്പെട്ടു.

ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് 18 രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് 19 ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിലാണു കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഡബ്ള്യു എച്ച്‌ പുതിയ വകഭേദത്തിന് ഒമിക്രോണ്‍ എന്നു പേരിട്ടത്.

അതെ സമയം വൈറസ് മാരകമാണോ എന്നതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനു മുന്‍പ് 18 രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഏഞ്ചലിക്ക് കോട്‌സി ആരോപിച്ചു .

Related Articles

Back to top button