IndiaLatest

നാഗാലാന്‍ഡില്‍ 12 ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച്‌ കൊന്നു

“Manju”

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 കൊല്ലപ്പെട്ടു. ഒരു സൈനികനും സംഘര്‍ഷത്തില്‍ മരിച്ചു.മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിലാണ് സംഭവം.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. മോണ്‍ ജില്ല മജിസ്ട്രേറ്റ്, എസ്.പി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരൊന്നും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം നാഗലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച്‌ സുരക്ഷാ സേന രംഗത്തെത്തി. സംഭവത്തെ കുറിച്ച്‌ പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. തിരു, മോണ്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി
വെടിവെപ്പിനെ അപലപിക്കുകയാണെന്നും ഉന്നത സംഘം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫു റിയോ പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ച്‌ എല്ലാവര്‍ക്കും നീതി ഉറപ്പാക്കും. ജനങ്ങളെല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വെടിവെപ്പിനെ അപലപിച്ച്‌ രംഗത്തെത്തി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. പ്രത്യേക സംഘം വെടിവെപ്പ് അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button