International

ജപ്പാനെതിരെ ആരോപണവുമായി ചൈന

ആണവജലം കടലിലേക്ക് ഒഴുക്കാൻ പോകുന്നുവെന്ന് ആരോപണം; തുറന്നുവിടുന്നത് 500 നീന്തൽകുളങ്ങളിൽ നിറയ്‌ക്കാവുന്നത്ര വെളളമെന്നും പ്രചാരണം

“Manju”

ബീജിംഗ്: പസഫിക്കിലെ പ്രതിരോധ തർക്കം നിലനിൽക്കേ ജപ്പാനെതിരെ പുതിയ ആരോപണവുമായി ചൈന. ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ ജലം ജപ്പാൻ കടലിലേക്ക് ഒഴുക്കാൻ തീരുമാനിച്ചെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് ജപ്പാന്റേതെന്നും തങ്ങളുടെ പ്രതിഷേധം ലോകനൻമയ്‌ക്കായിട്ടാണെന്നുമാണ് ബീജിങ്ങിന്റെ നിലപാട്.

ടോക്കിയോ ഇലട്രിക് പവർ കമ്പനി ജപ്പാൻ ആണവോർജ്ജ മന്ത്രാലയത്തിന് ആണവജലം തുറന്നുവിടാനുള്ള അനുമതിക്കായി അപേക്ഷിച്ചെന്നാണ് ചൈന പറയുന്നത്. സുനാമിയിൽ തകർന്ന ഫുകുഷിമ ദായ്ച്ചി ആണവ നിലയത്തിലെ ജലമാണ് കടലിലേക്ക് ഒഴുക്കാൻ പോകുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. അപകടകരമല്ലാത്ത വിധം കൃത്യമായ പദ്ധതികളുപയോഗിച്ചാണോ ജലം തുറന്നുവിടുകയെന്നതിൽ സംശയമുണ്ടെന്നാണ് ചൈന പറയുന്നത്.

ഒരു ലക്ഷം ക്യുബിക് മീറ്റർ ആണവജലമാണ് പുറന്തള്ളേണ്ടത്. സാമാന്യനിലയിൽ 500 ഒളിമ്പിക്‌സ് കണക്കിലുള്ള നീന്തൽക്കുളത്തിൽ നിറയ്‌ക്കാവുന്നത്ര ജലമാണ് കടലിലേക്ക് ഒഴുക്കേണ്ടിവരികയെന്ന ആശങ്കയാണ് ചൈന പുറത്തുവിടുന്നത്. പസഫിക് സമുദ്രത്തി ലേക്കാണ് ജപ്പാൻ ജലം ഒഴുക്കേണ്ടത്. 2011ൽ പ്രവർത്തനം നിലച്ച ആണവ നിലയത്തിലെ ജലം വലിയ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ജപ്പാൻ ഇത്തരം സാഹചര്യത്തെക്കുറിച്ചുള്ള ആരോപണത്തിന് മറുപടി നൽകിയിട്ടില്ല. അനേകം ചെറുദ്വീപുരാജ്യങ്ങളുള്ള പസഫിക്കിൽ ജപ്പാനിതുവരെ ആണവോർജ്ജം സംബന്ധിച്ച് അപകടകരമായ രീതിയിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നത് ചൈനയുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ്. വിഷയത്തിലെ അന്താരാഷ്‌ട്ര തലത്തിലെ സമീപനമെന്താണെന്നതിൽ ഇരുരാജ്യങ്ങളും ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button