IndiaKeralaLatest

വാരണാസിയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം ശനിയാഴ്ച പ്രധാനമന്ത്രി തറക്കല്ലിടും

“Manju”

വാരണാസി: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മോട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് ശേഷം ഉത്തര്‍പ്രദേശത്തിലെ പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് 23ന് തറക്കല്ലിടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്ന ഗഞ്ജരിയിലെ പുതിയ സ്റ്റേഡിയം ഭാരതീയ സംസ്‌കൃതി വിളിച്ചോതുന്ന കാശിയെയും പരമശിവനെയും അനുസ്മരിപ്പിക്കുന്ന നിലയിലാണ് പണികഴിപ്പിക്കുന്നത്. ശിവന്റെ പ്രതീകങ്ങളായ ത്രിശൂലം, ചന്ദ്രക്കല, ഢമരു എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് നിര്‍മ്മാണമെന്ന് സ്റ്റേഡിയത്തിന്റെ രൂപത്തെക്കുറിച്ച്‌ ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ്മ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേഡിയത്തിന്റെ അര്‍ദ്ധവൃത്താകാരത്തിലുള്ള മേല്‍ക്കൂര ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫഌഡ്‌ലൈറ്റുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക നല്‍കും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളില്‍ കൂവളത്തിലയുടെ മാതൃകയിലാണ് പ്രവേശനകവാടങ്ങള്‍ സ്ഥാപിക്കുക.
450 കോടിയാണ് ചെലവാണ് സ്‌റ്റേഡിയത്തിന് പ്രതീക്ഷിക്കുന്നത്.ഏകദേശം 30,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്‌റ്റേഡിയമാണ് വാരണാസിയില്‍ ഒരുക്കുക.
സ്ഥലം ഏറ്റെടുക്കാന്‍ 120 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സ്‌റ്റേഡിയം നിര്‍മാണത്തിന് 330 കോടിയും നല്‍കും. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌റ്റേഡിയം തയ്യാറാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തുറന്നുനല്‍കും.തറക്കല്ലിടല്‍ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി കൗശാല്‍ രാജ് പറഞ്ഞു.

Related Articles

Back to top button