InternationalLatest

‘ഒമിക്രോണിനെ പേടിക്കേണ്ടതില്ല’; ആരോഗ്യ വിദഗ്‌ദ്ധര്‍

“Manju”

ലണ്ടന്‍: ഒമിക്രോണ്‍ വകഭേദത്തെ പേടിക്കേണ്ടതില്ലെന്നും കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്നും യൂറോപ്പിലെ ആരോഗ്യ വിദഗ്‌ദ്ധരുടെ കണ്ടെത്തല്‍. ഒമിക്രോണിന്റെ കടന്നുവരവോടെ കൊവിഡ് മഹാമാരി പാന്‍ഡമിക്ക് ഘട്ടത്തില്‍ നിന്ന് എന്‍ഡെമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ ലോകം പഠിക്കുകയാണ് വേണ്ടതെന്നും ആംസ്റ്റര്‍ഡാമിലെ വാക്സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കാവലറി വ്യക്തമാക്കി.

ഈ രോഗത്തിന്റെ അവസാനം എന്നാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ അധികം താമസിയാതെ ലോകം അവിടെ എത്തിച്ചേരുമെന്നും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് കൊണ്ട് വലിയ കാര്യമില്ലെന്നും പ്രകൃതിദത്തമായി തന്നെ ഈ വൈറസിനെതിരായ രോഗപ്രതിരോധശേഷി കൈവരിക്കാന്‍ പലര്‍ക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി പറയുന്നു. അതേസമയം, യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഒമിക്രോണ്‍ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. പക്ഷെ ഇത് ഒഴിവാക്കുന്നതിന് വേണ്ടി നിരന്തരമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Related Articles

Back to top button