ശ്രീജ.എസ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) സംഘം വീട്ടിലെത്തിച്ചത് 25 കിലോമീറ്റര്‍ ചുമന്ന്. പിതോരഗഡ് ജില്ലയിലെ സ്യുനി ഗ്രാമത്തില്‍ മലമുകളിലെ ഐടിബിപി ക്യാംപിലേക്കുള്ള ആവശ്യവസ്തുക്കള്‍ കുതിരപ്പുറത്തു കൊണ്ടുപോവുകയായിരുന്ന ഭൂപേന്ദ്ര സിങ് റാണ ആണ് യാത്രയ്ക്കിടെ കല്ലുകള്‍ ദേഹത്തു വീണു മരിച്ചത്. വിവരമറിഞ്ഞ ഐടിബിപി സൈനികര്‍ റാണയുടെ മൃതദേഹവുമായി മലയിറങ്ങി. ഓഗസ്റ്റ് 28 നാണ് റാണ കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 30നാണ് ഗ്രാമത്തില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കാന്‍ എട്ടു മണിക്കൂറെടുത്തു. രാവിലെ 11.30ന് നടന്നു തുടങ്ങിയ ഇവര്‍ വൈകീട്ട് 7.30നാണ് മരിച്ചയാളുടെ ഗ്രാമമായ മുന്സ്യാരിയിലെത്തിയത്. കഴിഞ്ഞയാഴ്ച പരുക്കേറ്റ സ്ത്രീയെ 15 മണിക്കൂര്‍ ചുമന്നാണ് ഐടിബിപി അംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചത്.