IndiaLatest

54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം

“Manju”

ഡല്‍ഹി ; 54-ലധികം ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെന്‍സെന്റ്, ആലിബാബ, ഗെയിമിംഗ് തുടങ്ങിയ വലിയ ചൈനീസ് സാങ്കേതിക സ്ഥാപനങ്ങളുടെ കീഴിലുള്ളതാണ് ഈ ആപ്പുകളില്‍ പലതും.

54 ചൈനീസ് ആപ്പുകളില്‍ ബ്യൂട്ടി ക്യാമറയും ഉള്‍പ്പെടുന്നു: സ്വീറ്റ് സെല്‍ഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ – സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, സെയില്‍സ്ഫോഴ്‌സ് എന്റിനുള്ള കാംകാര്‍ഡ്, ഐസലന്‍ഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സെന്റ് എക്‌സ്‌റിവര്‍, ഓണ്‍മിയോജി അരേന, ആപ്പ്യോജി ചെസ്സ്, , ഡ്യുവല്‍ സ്പേസ് ലൈറ്റ് തുടങ്ങിയവയാണ് കേന്ദ്രം നിരോധിക്കാനൊരുങ്ങുന്ന ആപ്പുകള്‍.

ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ആയ ഡാറ്റകള്‍ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് കേന്ദ്രം പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ലിസ്റ്റിലുള്ള ആപ്ലിക്കേഷനുകള്‍ തടയാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകള്‍ക്ക് ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് സെക്ഷന്‍ 69 എ പ്രകാരമാണ് ഏറ്റവും പുതിയ ഉത്തരവ് നടപ്പിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

2020 ജൂണ്‍ മുതല്‍ ആരംഭിച്ച ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ ഇതുവരെ മൊത്തം 224 ചൈനീസ് ആപ്പുകള്‍ ആണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. 2020-ല്‍, സ്‌നാക്ക് വീഡിയോയും അലിഎക്‌സ്‌പ്രസ്സും ഉള്‍പ്പെടെ ഏകദേശം 43 ചൈനീസ് ആപ്പുകളുള്ള നൂറുകണക്കിന് ആപ്പുകള്‍ മൂന്ന് റൗണ്ടുകളിലായി കേന്ദ്രം നിരോധിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെയും പൊതുക്രമത്തിന്റെയും സുരക്ഷ എന്നിവയാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

Related Articles

Back to top button