വയറിളക്കം ബാധിച്ച് കാമുകൻ ആശുപത്രിയിൽ ; ബാങ്ക് അക്കൗണ്ട് കാലിയാക്കി കാമുകി
വിട്ടുമാറാത്ത വയറിളക്കം ബാധിച്ച് പങ്കാളി ആശുപത്രിയിൽ കഴിയുമ്പോൾ കാമുകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണവുമായി കാമുകി മുങ്ങി . പിന്നാലെ കാമുകനും മരണപ്പെട്ടു . തന്റെ പങ്കാളിയ്‌ക്ക് ആഹാരത്തിൽ വിഷം കലർത്തി നൽകിയാണ് കാമുകി കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സ്പാനിഷ് നഗരമായ വലൻസിയയിലാണ് സംഭവം .
വിട്ടുമാറാത്ത വയറിളക്കം ബാധിച്ചാണ് 70 കാരനായ കാമുകൻ ആശുപത്രിയിലായത് . ഒപ്പം പനിയുമുണ്ടായിരുന്നു . ഭക്ഷ്യവിഷബാധയാണെന്ന് മനസിലാക്കിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു . സന്ദർശനം അനുവദിക്കാത്ത തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ രോഗിയുടെ ആരോഗ്യം മെച്ചപ്പെടുന്നതും, എന്നാൽ സാധാരണ വാർഡിൽ തിരികെയെത്തുമ്പോഴെല്ലാം കാമുകന്റെ അവസ്ഥ മോശമാകുന്നതുമാണ് 56 കാരിയായ കാമുകിയെ സംശയിക്കാൻ കാരണമായത്.
ഇതിനിടെ കാമുകി അയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 50,000 പൗണ്ടിലധികം പിൻവലിക്കുകയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 25,000 പൗണ്ട് ചെലവഴിക്കുകയും ചെയ്‌തത്. നീണ്ട ഏഴുമാസമാണ് കാമുകൻ ആശുപത്രിയിൽ കിടന്നത് . ഡിസ്ചാർജ്ജ് ചെയ്ത് നാലുദിവസത്തിനു ശേഷം മരണപ്പെടുകയും ചെയ്തു.
വിശദമായ അന്വേഷണത്തിൽ കാമുകി വിഷം വാങ്ങിയതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു . തുടർന്ന് കാമുകിയെ അറസ്റ്റ് ചെയ്തു . കുടലിന് ഗുരുതരമായ ദോഷം വരുത്തുകയും വൃക്കകൾ, ഹൃദയം, കരൾ എന്നിവയ്‌ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന മരുന്നുകളാണ് കാമുകി ആഹാരത്തിൽ കലർത്തിയിരുന്നത് .