തിരുനക്കര മൈതാനത്ത് ബോബ് ഭീഷണി
തിരുനക്കര മൈതാനത്ത് ആകാശത്തിലേയ്ക്കു വെടിയുതിർത്ത് ഇതര സംസ്ഥാന തൊഴിലാളി സംഘം. ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് ഇവിടെ എത്തിയത്. തുടർന്ന്, ഇവർ ആകാശത്തേയ്ക്കു വെടിയുതിർക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയ പൊലീസ് സംഘം രണ്ടു പേരെ കീഴ്‌പ്പെടുത്തി. ഇവരിൽ ഒരാൾ സംഭവ സ്ഥലത്തു നിന്നും വാഹനവുമായി രക്ഷപെട്ടു. – നാട്ടുകാർ ഭയന്ന് വിറച്ചു നിൽക്കവെ പൊലീസ് വെളിപ്പെടുത്തി.. അത് മോക്ക് ഡ്രില്ലായിരുന്നു. കോട്ടയം ജില്ലാ പൊലീസ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായി നടന്ന് നടപടികളാണ് നാട്ടുകാരെ ഭയചകിതരാക്കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 11.15 ഓടെ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തായിരുന്നു അക്രമ സംഭവങ്ങൾ. നഗരമധ്യത്തിൽ വാഹനത്തിൽ വന്നിറങ്ങിയ അക്രമി സംഘം നാട്ടുകാരുമായി ഏറ്റുമുട്ടുകയും അപ്രതീക്ഷിതമായി വെടിയുതിർക്കുകയയുമായിരുന്നു. ആകാശത്തേയ്ക്ക് വെടിയുതിർത്ത അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭയന്നു പോയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസും കൺട്രോൾ റൂം സംഘവും സ്ഥലത്ത് എത്തി. തുടർന്ന്, അക്രമികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. നാടൻ തോക്കുമായാണ് ഇതര സംസ്ഥാന തൊഴിലാളികളായ അക്രമിസംഘമാണ് വെടി ഉതിർത്തത്. ഉടൻ അക്രമി സംഘത്തെ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘംപറന്നെത്തി അക്രമികളെ പിടിച്ച് അകത്താക്കി. ഇതോടെ നാട്ടുകാർക്കും ആശ്വാസമായി. ഇതിനു ശേഷമാണ് പൊലീസ് വെളിപ്പെടുത്തിതയത് നടന്നതെല്ലാം സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള മോക്ക് ഡ്രില്ലാണെന്ന്. ഇതോടെയാണ് നാട്ടുകാർക്കും ആശ്വാസമായത്