KeralaLatest

ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നേക്കും; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

“Manju”

ജില്ലകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശം. പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകുന്നത് മുന്‍പ് തന്നെ പ്രവര്‍ത്തിച്ച്‌ തുടങ്ങണം . ജല ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കും.

സംസ്ഥാനത്ത് ഡെങ്കിപ്പനി,എലിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പകര്‍ച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും നിര്‍ദേശം.കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് . ഡെങ്കിപ്പനി കൂടുതല്‍ തിരുവനന്തപുരം ജില്ലയിലും എലിപ്പനി കൂടുതല്‍ എറണാകുളം ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത് . ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കി .
കോവിഡിനോടൊപ്പം നോണ്‍ കോവിഡ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു . മലേറിയ,മന്ത് തുടങ്ങിയ രോഗങ്ങളുടെ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും .
മലിനജലവുമായി സമ്ബര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം . മണ്ണുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരിലും എലിപ്പനി കണ്ടുവരുന്നതിനാല്‍ ഇവരും ശ്രദ്ധിക്കണം.വരുന്ന 5 മാസം പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കണം .
കോര്‍പ്പറേഷന്‍,മുന്‍സിപ്പാലിറ്റി മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . നിര്‍മാണ കേന്ദ്രങ്ങള്‍,വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍,വീട്ടിനകത്തെ ചെടിച്ചട്ടികള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം . നിപ വരാതിരിക്കാനുള്ള പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Related Articles

Back to top button