KeralaLatest

ജീവിതത്തോട് പടപൊരുതി ശ്രീഷ്മ എന്ന ഏഴാംക്ലാസുകാരി

“Manju”

മാള: അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയി. ആശ്രയമായിരുന്ന അമ്മ ആറുമാസം മുമ്പ് മരിച്ചു. അതിജീവനത്തിനായി റോഡരുകില്‍ നിന്ന് ലോട്ടറി വില്‍ക്കുകയാണ് ശ്രീഷ്മ എന്ന 12 വയസുകാരി.
നാളെ സ്കൂള്‍ തുറക്കുമ്പോള്‍ ഏഴാം ക്ലാസിലേക്ക് പോകണം ജീവിതത്തിനോട് പൊരുതി നില്‍ക്കുന്ന ഈ മിടുക്കിക്ക്. ആരുടെയും കണ്ണ് നനയിക്കുന്നതാണ് ശ്രീഷ്മയുടെ ജീവിതം.
പഴൂക്കര സ്വദേശി മടപ്പാട്ടില്‍ രാംദാസിന്റെയും പരേതയായ വത്സലയുടെയും ഇളയ മകളാണ് ശ്രീഷ്മ.തൃശ്ശൂരിലെ അഷ്ടമിച്ചിറയില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്കു പോകുമ്ബോള്‍ നിറപുഞ്ചിരിയുമായി ശ്രീഷ്മ റോഡരികില്‍ നില്‍ക്കുന്നതു കാണാം. ലോട്ടറി വിറ്റ് അതിജീവനത്തിനു മാര്‍ഗം കണ്ടെത്തുകയാണ് ഈ പെണ്‍കുട്ടി.
കുട്ടിക്കാലത്തേ അച്ഛന്‍ ഉപേക്ഷിച്ചു പോയെന്ന് ശ്രീഷ്മ പറയുന്നു. അമ്മ 6 മാസം മുന്‍പ് മരിച്ചു. തുടര്‍ന്നുള്ള കൂട്ട് സഹോദരി ഗ്രീഷ്മയും കുടുംബവുമാണ്. ഗ്രീഷ്മയുടെ ഭര്‍ത്താവ് സുനിലിന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ജോലിക്കു പോകാനാവില്ല. എന്നാലും ലോട്ടറി വില്‍പന നടത്തി കുടുംബം പുലര്‍ത്താനുള്ള പെടാപ്പാടിലാണ്.
അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ആയിരിക്കെ വേനലവധി ആയപ്പോഴാണ് ലോട്ടറി വില്‍പനയ്ക്കെത്തിയത്. 25 വര്‍ഷം മുന്‍പ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച 40,000 രൂപ ഉപയോഗിച്ച്‌ നിര്‍മിച്ച വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഏതും നിമിഷവും നിലം പൊത്താമെന്ന നിലയിലാണു വീട്.
നാളെ സ്കൂള്‍ തുറക്കുമ്ബോള്‍ ഊരകം സഞ്ജീവനി ബാലിക സദനില്‍ 7-ാം ക്ലാസിലേക്കു ശ്രീഷ്മയുമുണ്ടാകും. ദയനീയമാണ് ഈ കുടുംബത്തിന്റെയും അവസ്ഥ. വീട്ടിലെ അവസ്ഥ മോശമായതിനാലാണ് ശ്രീഷ്മയെ ഊരകത്തെ ബാലസദനത്തില്‍ ആക്കിയിരിക്കുന്നത്.

Related Articles

Back to top button