LatestThiruvananthapuram

തിരുവനന്തപുരം എയര്‍പോര്‍ട്ടിന് പുതിയ മാസ്റ്റര്‍ പ്ലാന്‍

“Manju”

തിരുവനന്തപുരം: ആഭ്യന്തര ടെര്‍മിനല്‍ പൊളിച്ച്‌ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനലും അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍വശത്തായി പഞ്ചനക്ഷത്ര ഹോട്ടലും എയര്‍ട്രാഫിക് ടവറുമടക്കം നിര്‍മ്മിച്ച്‌ തിരുവനന്തപുരം വിമാനത്താവളം ലോകനിലവാരത്തില്‍ പുതുക്കിപ്പണിയാന്‍ അദാനി ഗ്രൂപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി.

2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക. ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനല്‍ പൂര്‍ണമായി പൊളിച്ച്‌ സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളത്തിന്റെ മാതൃകയില്‍ പുതിയ ടെര്‍മിനലുണ്ടാക്കും. രൂപരേഖയ്‌ക്കായി ലോകപ്രശസ്‌ത ആര്‍ക്കിടെക്ടുകളെ എത്തിക്കും. വിസ്‌മയിപ്പിക്കുന്ന രൂപഭംഗിയിലും ലോകോത്തര സൗകര്യങ്ങളോടെയും ആഭ്യന്തര ടെര്‍മിനലായി തന്നെയാവും ഇത് നിര്‍മ്മിക്കുക. നേരത്തേ ആഭ്യന്തര ടെര്‍മിനല്‍ പൊളിച്ച്‌ സര്‍വീസുകളെല്ലാം അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും മാസ്റ്റര്‍പ്ലാനില്‍ അത് ഉപേക്ഷിച്ചു. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി ഏറെസമയം കാത്തുനില്‍ക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. നിലവില്‍ 1600 യാത്രക്കാരെയാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ ഉള്‍ക്കൊള്ളാനാകുക.

അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്തെ പാര്‍ക്കിംഗ് ടോയ്‌ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയര്‍പോര്‍ട്ട് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തെ മാള്‍ ഏറ്റെടുത്ത് ഹോട്ടലും വാണിജ്യകേന്ദ്രവുമാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. ദേശീയപാതയിലേക്കും നഗരത്തിലേക്കും ചാക്കയില്‍ പ്രവേശനകവാടമുണ്ടാക്കും. മാസ്റ്റര്‍പ്ലാന്‍ അംഗീകാരത്തിനായി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറി. രണ്ടുമാസത്തിനകം അന്തിമപ്ലാന്‍ പ്രസിദ്ധീകരിക്കും.

മുംബയ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ (.ടി.സി ) മാതൃകയിലാകും അന്താരാഷ്ട്ര ടെര്‍മിനലിന്റെ ചാക്കയിലെ പ്രവേശനകവാടത്തിന്റെ വലതുഭാഗത്തായി പുതിയ ടവര്‍ നിര്‍മ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്‌കാരികപഴമ വിളിച്ചോതുന്ന ശില്പചാരുതയോടെയാകും ടവര്‍ സജ്ജമാക്കുക. വ്യോമഗതാഗത നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിട്ടിക്കായതിനാല്‍ ടവര്‍ അദാനിഗ്രൂപ്പ് അവര്‍ക്ക് കൈമാറും. 49 മീറ്റര്‍ ഉയരമുള്ള എട്ടുനില ടവറിന് എയര്‍പോര്‍ട്ട് അതോറിട്ടി 115 കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു.

അഞ്ചുവര്‍ഷത്തിനകം വിമാനത്താവളത്തില്‍ വലിയമാറ്റങ്ങളുണ്ടാകും. കൂടുതല്‍ ദൃശ്യഭംഗിയും സൗകര്യങ്ങളുമൊരുക്കും.”

Related Articles

Back to top button