IndiaLatest

പ്രതിസന്ധിയെ അഭിമുഖീകരിച്ച്‌ ബൈജൂസ്

“Manju”

ന്യൂഡല്‍ഹി: എഡ്യുടെക് ഭീമനായ ബൈജുസിന്റെ ലാഭത്തില്‍ വന്‍ ഇടിവ്. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. പ്രതിദിനം 12.5 കോടിയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ് ബൈജൂസിന് നല്‍കുന്നത്. കോവിഡ് മൂലം ഇക്കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയുന്ന കാലഘട്ടത്തിലും നേട്ടമുണ്ടാക്കാനാകാത്തതാണ് ബൈജൂസിന് തിരിച്ചടിയാവുന്നത്.

അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്ബത്തിക വിവരങ്ങള്‍ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ സാമ്ബത്തിക റിപ്പോര്‍ട്ടിന്റെ സമര്‍പ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാല്‍, 2022 സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വര്‍ഷത്തിലെ ലാഭമോ നഷ്ടമോ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

വളരെ കുറിച്ച്‌ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഇത്തരമൊരു സാമ്ബത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്‌നോളജി, ബിസിനസ് അനാലിസിസ് വെബ്‌സൈറ്റായ ദ മോണിങ് കോണ്‍ടക്‌സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോര്‍ട്ടു ചെയ്തത് മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്.

 

Related Articles

Back to top button