IndiaKeralaLatest

ഇന്ത്യയിലെ ആദ്യ ഡിഎന്‍‌എ കൊവിഡ് വാക്‌സിന്‍ തയ്യാര്‍

“Manju”

 

അഹമ്മദാബാദ്: ഗുജറാത്തിലെ സൈഡസ് കാഡില കമ്ബനി വികസിപ്പിച്ചെടുത്ത ‘സൈകൊവ്-ഡി’ എന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള‌ള അനുമതിയ്‌ക്കായി ഈ മാസം തന്നെ സമര്‍പ്പിക്കും. ഈ മാസം തന്നെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. അനുമതി ലഭിച്ചാലുടന്‍ പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്നാണ് കമ്ബനി അറിയിക്കുന്നത്. വാക്‌സിന്‍ ഇഞ്ചക്ഷന്‍ വേദനയില്ലാത്തതാകുമെന്നും കമ്ബനി പ്രതിനിധികള്‍ പറഞ്ഞു.
അനുമതി ലഭിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനാകും സൈകൊവ്-ഡി. മാസം മൂന്ന് മുതല്‍ നാല് വരെ കോടി ഡോസ് വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കമ്ബനി കരുതുന്നത്. ഇതിനായി രണ്ടോളം വിതരണ കമ്ബനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ വാക്‌സിന്‍ നിര്‍മ്മാണ പുരോഗതി അഹമ്മദാബാദിലെ കമ്ബനി പ്ളാന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തിയിരുന്നു.
വാക്‌സിന് അനുമതി ലഭിക്കുന്നതോടെ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന വാക്‌സിന്‍ ക്ഷാമത്തിന് അതിവേഗം പരിഹാരമാകും. 25 ഡിഗ്രി സെല്‍ഷ്യസില്‍ വരെ സൂക്ഷിക്കാവുന്ന വാക്‌സിന്‍ 2 മുതല്‍ 8 ഡിഗ്രി വരെ കാലാവസ്ഥയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. മുന്‍പ് ഏപ്രില്‍ മാസത്തില്‍ സൈഡസ് കാഡിലയുടെ വൈറഫിന്‍ എന്ന മരുന്നിന് കൊവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. ചെറിയ ലക്ഷണങ്ങളുള‌ള രോഗത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുക.
ഇന്ത്യയില്‍ തന്നെ ആദ്യമായി വികസിപ്പിച്ച ഡിഎന്‍‌എ വാക്‌സിനാണ് സൈക്കോവ്-ഡി. 28,000 പേരില്‍ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് അംഗീകാരത്തിനായി കമ്ബനി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പരീക്ഷണം നടത്തിയവരില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള‌ള കുട്ടികളുമുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്കും വാക്‌സിന്‍ ഫലപ്രദമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്ബനി.

Related Articles

Back to top button