InternationalLatest

സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ കലാപം: 220 പേര്‍ കൊല്ലപ്പെട്ടു

“Manju”

കയ്റോ: തെക്കന്‍ സുഡാനില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 220 ആയി.
ബുധനാഴ്ചയാണു കലാപം ആരംഭിച്ചത്. രാജ്യത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും രൂക്ഷമായ ഗോത്രകലാപമാണിത്.

എത്യോപ്യ, സൗത്ത് സുഡാന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബ്ലൂ നൈല്‍ പ്രവിശ്യയിലാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഹോസ, ബെര്‍ട്ട വിഭാഗങ്ങളാണ് ഭൂമിതര്‍ക്കത്തിന്‍റെ പേരില്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിവരെ 220 പേര്‍ കൊല്ലപ്പെട്ടു. കലാപം രൂക്ഷമായ പ്രദേശങ്ങളിലേക്കു മെഡിക്കല്‍ സംഘത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ അനേകം വീടുകള്‍ അഗ്നിക്കിരയായി.

റുസ്യാരിസ് നഗരത്തില്‍ മാത്രം 7000 പേര്‍ ഭവനരഹിതരായി. മറ്റുള്ളവര്‍ സമീപ പ്രവിശ്യകളിലേക്കു രക്ഷപ്പെട്ടു. ഈ വര്‍ഷം മാത്രം ഗോത്രകലാപത്തില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു. ജൂലൈ മധ്യത്തോടെയാണ് രണ്ടു ഗോത്രവിഭാഗങ്ങളും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടലുണ്ടായത്. ഒക്ടോബര്‍ വരെ 149 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button