IndiaLatest

അപകടത്തില്‍പ്പെട്ടത് ഇന്ത്യയുടെ സുപ്രധാന പ്രതിരോധ കോപ്റ്റര്‍

“Manju”

പ്രതിരോധ രംഗത്ത് മുന്‍പനായ റഷ്യയുടെ എംഐ 17 വി 5 അപകടത്തില്‍പ്പെട്ടതിന്‍റെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ നിര്‍മിച്ച ഈ പവര്‍പാക്ക്ഡ് കോപ്റ്റര്‍ യുദ്ധത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കരുത്തായിരുന്നു.
സായുധ ആക്രമണ ശേഷിയില്‍ മുന്‍പനായ എം ഐ 17 വി 5 റഷ്യന്‍ നിര്‍മിത സൈനിക ഹെലികോപ്റ്ററാണ്. മില്‍ മോസ്കോ ഹെലികോപ്റ്റര്‍ പ്ലാന്റില്‍ രൂപകല്‍പ്പന ചെയ്ത കോപ്റ്റര്‍ കസാന്‍ ഹെലികോപ്റ്റേഴ്സ് എന്ന കമ്ബനിയാണ് നിര്‍മിച്ചത്.
2008ല്‍ ഇന്ത്യ എംഐ 17 വി 5 ഹെലികോപ്റ്ററിനായി റഷ്യയുമായി കരാറൊപ്പിടുന്നു. തുടര്‍ന്ന് 2012 ഫെബ്രുവരി 17ന് കോപ്റ്റര്‍ ഇന്ത്യ ആദ്യമായി വാങ്ങി. രണ്ട് എന്‍ജിനുള്ള ടര്‍ബൈന്‍ ട്രാന്‍സ്പോര്‍ട് കോപ്റ്റര്‍ എല്ലാ കാലാവസ്ഥയെയും അതിജീവിക്കും. മണിക്കൂറില്‍ ഏറ്റവും വേഗത 250 കിലോമീറ്റര്‍. ഓട്ടോ പൈലറ്റ് സംവിധാനം. രാത്രിയിലും പറക്കാം. 13000 കിലോ വഹിക്കാനും 36 സൈനികരെ കൊണ്ടുപോകാനുമുള്ള ശേഷി. ക്യാബിന് അകത്തും പുറത്തും ചരക്ക് കൊണ്ടുപോകാനാകും. ഇരുന്നൂറോളം ഹെലികോപ്റ്ററാണ് നിലവില്‍ വ്യോമസേനയില്‍ ഉപയോഗിക്കുന്നത്. അറുപതോളം രാജ്യങ്ങളും എം ഐ 17 വി 5 ഉപയോക്താക്കളാണ്.
1999ല്‍ കാര്‍ഗില്‍ യുദ്ധമുഖത്ത്, 2008ലെ മുംബൈ അറ്റാക്കില്‍, 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ തുടങ്ങി ഇന്ത്യയുടെ പല ഘട്ടങ്ങളിലും എം ഐ 17 ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കോപ്റ്റര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ എം ഐ 17 ഉപയോഗിക്കുന്ന അറുപതിലധികം രാജ്യങ്ങള്‍ ആശങ്കയിലാണ്.

Related Articles

Back to top button