KeralaLatest

കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടേതും മാത്രമാകും : ഗൗരി ലക്ഷ്മി ഭായ്

“Manju”

 

തൃശൂര്‍: ”ഇങ്ങനെയാണ് പോകുന്നതെങ്കില്‍ 50 വര്‍ഷത്തിനകം കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടേതും മാത്രമാകുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി. ജ്യോതിഷ പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി.

കുട്ടികളൊക്കെ കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെയാണ് ജീവിക്കുന്നത്. ഭയമുണ്ട്. യുവതലമുറയുടെ മനസ് മാറാന്‍ പരിഹാരക്രിയകളെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു. ജ്യോതിഷ പരിഷത്തിനോട് ഒരഭ്യര്‍ത്ഥനയുണ്ട്. കേരളത്തിന്റെ ഭാവിയെന്താണെന്ന് പ്രശ്‌നം വച്ചു നോക്കണം. നല്ല ഭാവിയല്ലെങ്കില്‍ പരിഹാരമെന്തെങ്കിലും ചെയ്യാനാകുമോയെന്നും നോക്കണം. കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ ജീവിക്കാന്‍ വേണ്ട ചുറ്റുപാടുണ്ടാകണം. പക്ഷേ, ഇവിടെ നിന്നാല്‍ എന്താണ് കിട്ടാന്‍ പോകുന്നതെന്ന അവരുടെ ചോദ്യത്തിന് മറുപടിയില്ലാതാകുന്നുവെന്നും അവര്‍ പറഞ്ഞു.
സ്വന്തം മക്കള്‍ പരീക്ഷകളില്‍ എ പ്ലസ് നേടുകയെന്നത് പരമമായ ലക്ഷ്യമായി കാണുന്നതിന് പകരം അവര്‍ ജീവിതത്തില്‍ എ പ്ലസ് നേടുകയെന്ന ചിന്താഗതിയിലേക്ക് നമ്മുടെ സമൂഹം മാറണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി കെ.രാജന്‍ പറഞ്ഞു. ലാഭനഷ്ടങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ മൃഗബലി മുതല്‍ നരബലി വരെ ആകാം എന്ന് അപൂര്‍വമായെങ്കിലും ചിന്തിക്കുന്ന അപകടകരമായ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു.രഘുരാമന്‍ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത കീര്‍ത്തിരത്‌ന പുരസ്‌കാരം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും സാഹിത്യ കീര്‍ത്തിരത്‌ന സാഹിത്യകാരന്‍ ടി.പത്മനാഭനും ജ്യോതിഷ കീര്‍ത്തിരത്‌ന പദ്മനാഭ ശര്‍മയും ആയുര്‍വേദ കീര്‍ത്തിരത്‌ന ഡോ.കെ.ജി.രവീന്ദ്രനും സംഗീത കീര്‍ത്തിരത്‌ന സംഗീത സംവിധായന്‍ എം.ജയചന്ദ്രനും ഏറ്റുവാങ്ങി. .വി.എസ് പണിക്കര്‍ ദൈവജ്ഞ പുരസ്‌കാരം അരവിന്ദന്‍ പണിക്കര്‍ വട്ടോളി ഏറ്റുവാങ്ങി.

 

Related Articles

Back to top button