KeralaLatest

കുടിയേറ്റം, മൊബിലിറ്റി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും ഒപ്പുവച്ചു

വിദ്യാര്‍ഥി വിസകള്‍ക്ക് ശുഭവാര്‍ത്ത

“Manju”

ബെര്‍ലിന്‍: ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ദ്വിദിന സന്ദര്‍ശനത്തിനായി ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ചര്‍ച്ച നടത്തി. ജയ്ശങ്കര്‍ബെയര്‍ബോക്ക് ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ജര്‍മനിയും കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ചു.വലലവഇരുരാജ്യങ്ങളും തമ്മില്‍ കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച സമഗ്രമായ പങ്കാളിത്ത കരാറുകളിലാണ് ന്യൂഡല്‍ഹിയില്‍ തിങ്കളാഴ്ച ഒപ്പുവച്ചത്. ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച്‌ ഉൗര്‍ജം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഉൗന്നല്‍ നല്‍കിക്കൊണ്ട് ഇരു മന്ത്രിമാരും വിപുലമായ ചര്‍ച്ചകളും നടത്തി. റഷ്യന്‍ ഉപരോധം, എണ്ണ വില പരിധി എന്നിവയില്‍ ഇന്ത്യയുടെ സാന്പത്തിക പരിമിതികള്‍ ജര്‍മനി മനസ്‌സിലാക്കുന്നതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു.

ശക്തവും സുരക്ഷിതവുമായ ആഗോള സന്പദ്വ്യവസ്ഥ ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്കും ജര്‍മനിക്കും പൊതുവായ താല്‍പര്യമുണ്ടെന്ന് ചര്‍ച്ചയുടെ സമാപനത്തില്‍ മന്ത്രി ജയശങ്കര്‍ പറഞ്ഞു. കുടിയേറ്റം സംബന്ധിച്ച കരാര്‍ ചലനാത്മക പ്രശ്നങ്ങള്‍ അതായത് മൊബിലിറ്റി ലഘൂകരിക്കും. വിസ വെല്ലുവിളികളും (ഇന്ത്യക്കാര്‍ക്ക് ജര്‍മ്മനിയിലേക്കുള്ള) പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ അധികാരികള്‍ ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്ന് എടുത്ത അരിഹ ഷാ എന്ന കുഞ്ഞിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

എന്താണ് മൊബിലിറ്റി ഉടമ്പടി : ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള മൊബിലിറ്റി ഉടമ്പടി ഒപ്പുവെക്കുമ്പോള്‍, കൂടുതല്‍ സമകാലിക ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള അടിത്തറയുടെ ശക്തമായ സൂചനയാണിതെന്ന് മന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. ആളുകള്‍ക്ക് പരസ്പരം പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഈ കരാര്‍ എളുപ്പമാക്കും. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ജര്‍മനിയിലേക്ക് പോകുന്നത് എളുപ്പമാക്കുകയും ജര്‍മ്മന്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കുകയുമാണ് മൈഗ്രേഷന്‍ കരാറിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ബെയര്‍ബോക്ക് വ്യക്തമാക്കി. ജി 20 ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് നാല് ദിവസത്തിന് ശേഷമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മന്ത്രി ബെയര്‍ബോക്ക് ഇന്നലെ രാവിലെ ന്യൂഡല്‍ഹിയിലെത്തിയത്.

സ്വാഭാവിക പങ്കാളി : ഇന്ത്യയെ ജര്‍മ്മനിയുടെ സ്വാഭാവിക പങ്കാളിയാണെന്നും 21ാം നൂറ്റാണ്ടില്‍ അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്തുന്നതില്‍ രാജ്യത്തിന് നിര്‍ണായക സ്വാധീനമുണ്ടാകുമെന്നും മന്ത്രി ബെയര്‍ബോക്ക് വിശേഷിപ്പിച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റ് ജി 20 യില്‍ മാത്രമല്ല, സ്വന്തം ആളുകള്‍ക്ക് വേണ്ടിയും അതിമോഹമായ ലക്ഷ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം വിപുലീകരിക്കുന്പോള്‍, ഊര്‍ജ്ജ പരിവര്‍ത്തനം മുമ്പത്തേക്കാള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ജര്‍മ്മനി ഇന്ത്യയുടെ പക്ഷത്തുണ്ട്, അവര്‍ പറഞ്ഞു.

കാരണം കാലാവസ്ഥാ പ്രതിസന്ധിയുടെ നാടകീയമായ പ്രത്യാഘാതങ്ങള്‍ നമ്മെയെല്ലാം ബാധിക്കുന്നു, യൂറോപ്പിലെയും ഇന്ത്യയിലെയും ഉപജീവനമാര്‍ഗങ്ങള്‍ നശിപ്പിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിനപ്പുറം ഇന്ത്യയുമായുള്ള സാന്പത്തിക, കാലാവസ്ഥ, സുരക്ഷാ നയ സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് വെറും വാക്കുകളല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താനും ജയശങ്കറും ജനാധിപത്യവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുറന്ന വിനിമയം നടത്തിയെന്ന് മന്ത്രി ബെയര്‍ബോക്ക് എടുത്തു പറഞ്ഞു, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് എഴുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയും ജര്‍മ്മനിയും ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, എന്നിവയില്‍ അടുത്ത ഇടപഴകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും കുറിച്ച്‌ വളരെ തീവ്രമായ സംഭാഷണം നടത്തിയെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യജര്‍മ്മനി ബന്ധം : കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ഉയര്‍ച്ചയിലാണ്. കഴിഞ്ഞ മാസം ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സാമ്പത്തിക ഇടപെടലും പ്രതിരോധ സഹകരണവും വിപുലീകരിക്കുന്നതിനുള്ള വഴികള്‍ ശ്രദ്ധേയമായി. ആറാമത് ഇന്ത്യജര്‍മനി ഇന്‍റര്‍ ഗവണ്‍മെന്‍റ് കണ്‍സള്‍ട്ടേഷനായി (ഐജിസി) മെയ് മാസത്തില്‍ മോദി ബെര്‍ലിന്‍ സന്ദര്‍ശിച്ചു. ചാന്‍സലര്‍ ഷോള്‍സിന്‍റെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിക്കായി ജര്‍മ്മനിയിലെ ഷ്ലോസ് എല്‍മാവുവിലേക്കുള്ള അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു അത്.

മൊബിലിറ്റി ഉടന്പടി ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള മൊബിലിറ്റി ഉടന്പടി ഒപ്പുവെക്കുന്പോള്‍, കൂടുതല്‍ സമകാലിക ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള അടിത്തറയുടെ ശക്തമായ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് പരസ്പരം പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഈ കരാര്‍ എളുപ്പമാക്കും.

ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയില്‍ :  ജി20 ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് നാല് ദിവസത്തിനുശേഷം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബെയര്‍ബോക്ക് തിങ്കളാഴ്ച രാവിലെയാണ് ഡല്‍ഹിയിലെത്തിയത്.

 

Related Articles

Back to top button