അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം ഇസ്രായേലില്‍
അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലിലെത്തി. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
തെക്കൻ ഇസ്രായേലിലെ നെവാറ്റിംഗ് എയര്‍ബേസിലാണ് ആദ്യ വിമാനം എത്തിയത്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകള്‍ക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ ഇസ്രായേലിന് കൂടുതല്‍ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ഇസ്രായേലിനും തങ്ങളുടെ പ്രതിരോധ സേനയ്‌ക്കും അമേരിക്ക നല്‍കിയ പിന്തുണയ്‌ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ അമേരിക്കയുടേയും ഇസ്രായേലിന്റേയും സൈനിക ശക്തികള്‍ തമ്മിലുള്ള സഹകരണം മുൻപത്തേതിലും ശക്തമാണെന്നും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലെ പ്രധാന ഭാഗമാണിതെന്ന് പൊതു ശത്രുക്കള്‍ക്ക് അറിയാമെന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം ഏതൊക്കെ തരം ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് ലഭിച്ചതെന്ന കാര്യം ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല. യുദ്ധോപകരണങ്ങള്‍ക്ക് പുറമെ സാമ്ബത്തിക സഹായവും ഇസ്രായേലിന് കൈമാറുമെന്ന് യുഎസ് ആര്‍മി സെക്രട്ടറി ക്രിസ്റ്റീൻ വോര്‍മൂത്ത് പറഞ്ഞു. വരും ദിവസങ്ങളിലും ഇസ്രായേലിനെ പിന്തുണച്ച് മുന്നോട്ട് പോവുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോര്‍മൂത്ത് കൂട്ടിച്ചേര്‍ത്തു.