IndiaLatest

മോദിക്ക് കരിക്കിനോട് പ്രിയം; പുലര്‍ച്ചെ കടതുറപ്പിച്ച് പോലീസ്

“Manju”

ന്യൂഡല്‍ഹി: കേരളത്തിലെ നാടന്‍ കരിക്ക് തന്റെ മനം കവര്‍നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും രുചിയുള്ള കരിക്കിന്‍ വെള്ളം കുടിച്ചിട്ടില്ലയെന്ന് എറണാകുളം ഗസ്റ്റ്ഹൗസ് ജീവനക്കാരോട് മോദി പറഞ്ഞു. മാത്രമല്ല കേരളത്തില്‍ നിന്ന് മോദി മടങ്ങുമ്പോളല്‍ 20 നാടന്‍ കരിക്കുകകള്‍ ഡല്‍ഹിക്ക് കൊണ്ടുപോവുകയും ചെയ്തു.

16ന്‌കൊച്ചിയില്‍ എത്തിയ മോദി റോഡ്‌ഷോ കഴിഞ്ഞ് ഗെസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ കരിക്കിന്‍ വെള്ളംആയിരുന്നു വെല്‍ക്കം ഡ്രിങ്ക്. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ കരിക്കു കുടിക്കാറുണ്ടെങ്കി ലും കേരളത്തിലെ കരിക്കിന്റെ രുചി കൂടുതല്‍ ഇഷ്ടപ്പെട്ടുവെന്നും മടങ്ങുമ്പോള്‍ കൊണ്ടുപോകാന്‍ കരിക്കു വേണമെന്നും എസ്പി ജി ഉദ്യോഗസ്ഥര്‍ മുഖേന പ്രധാനമന്ത്രി ആവശ്യപ്പെട്ടു . പൊലീസ് പുലര്‍ച്ചെ മറൈന്‍ ഡ്രൈവി ലെ കടതുറപ്പി ച്ച് 20 നാടന്‍ കരിക്കുകള്‍ ഗെസ്റ്റ് ഹൗസില്‍ എത്തിച്ചു. ചെത്താതെ കുലയായിത്തന്നെയാണു കരിക്ക് ഡല്‍ഹിക്കു കൊണ്ടുപോയത്.  അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായുള്ള വ്രതത്തിലായതിനാല്‍ പ്രധാനമന്ത്രി ഇളനീരും പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും മാത്രമാണു കഴിച്ചത്.

ഗെസ്റ്റ്ഹൗസിന്റെ എട്ടാം നിലയിലെ സ്യൂട്ട്‌റൂമില്‍ നിലത്തു യോഗമാറ്റും അതിനു മുകളില്‍ പുതപ്പും വിരിച്ചായിരുന്നു ഉറക്കം. മോദിക്കായി   കയര്‍ഫെഡിന്റെ 30,000 ന്റെ രൂപയുടെ പുതിയ കിങ്‌സൈസ് കിടക്ക വാങ്ങിയിരുന്നെങ്കിലും അത് ഉപയോഗിച്ചില്ല. 17ന് രാവിലെ ചൂടുവെള്ളം
മാത്രമാണ് അടുക്കളയില്‍നിന്ന് ആവശ്യപ്പെട്ടത്.

 

Related Articles

Back to top button