KeralaLatest

ശാന്തിഗിരി ചുക്കുകാപ്പി വീടുകളില്‍ വിതരണം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി

“Manju”

വൈക്കം: കേരളത്തിലെ ഏറ്റവും വലിയ മതേതരത്വ കേന്ദ്രമാണ് ശാന്തിഗിരി ആശ്രമം. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ താമര പര്‍ണശാല മതേതരത്തിന്റെ, ബഹുസ്വരതയുടെ സുഗന്ധം പരത്തി നില്‍ക്കുന്ന ഈയൊരു സാഹചര്യം പോലെ ഗുരുവിന്റെ ജന്മഗൃഹ സമുച്ചയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ലോകത്തിന് മുന്നില്‍ വെളിവാകുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചുകൊടുക്കുവാന്‍ നമുക്ക് ഒരോരുത്തര്‍ക്കും സാധിക്കണമെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. അതായിരിക്കണം നമ്മുടെ ചിന്ത, ഗുഗിള്‍ മീറ്റിലാണ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ജന്മഗൃഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗം മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു. അതിനായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും സ്വാമി പറഞ്ഞു.

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ശാന്തിഗിരിയുടെ ഔഷധ പാനീയമാണ് ‘ശാന്തിഗിരി സ്‌പെഷല്‍ ചുക്കുകാപ്പി’. ജന്മഗൃഹസമുച്ചയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കുന്നതിനായി ജാപ്പി ഭവനങ്ങളില്‍ വിതരണം നടത്തുന്നതിനെ കുറിച്ച് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സ്വാമി പറഞ്ഞു. തുക സമാഹരിക്കുന്നതിന്റെ ഭാഗമായി ചുക്കുകാപ്പി വിതരണത്തിന് തുടക്കം കുറിക്കുന്നത് വൈക്കത്താണ്. പിന്നീട് ഇത് കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്വാമി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഇന്നലെ (24/03/24) പൗര്‍ണമി ദിനത്തില്‍ വൈക്കം ഏരിയയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുമായി വൈക്കം ബ്രാഞ്ചാശ്രമത്തില്‍ വച്ച് ചര്‍ച്ച നടത്തി. സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.

ജനറല്‍ സെക്രട്ടറി ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മന്‍ ജ്ഞാനതപസ്വി, വൈക്കം ബ്രാഞ്ച് ആശ്രമം ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ഐടിവിഭാഗം കോര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരി അഖില്‍,  രവീന്ദ്രനാഥ ടോഗോര്‍, നന്ദുലാല്‍ വി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button