IndiaKeralaLatest

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം – ബൈഡന്‍

“Manju”

വാഷിംഗ് ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സിന്റെ വിധി വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമലഹാരിസും അഭിപ്രായപ്പെട്ടു. ഏപ്രില്‍ 20ന് കേസ്സിന്റെ വിധി പുറത്തുവന്നതിനുശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.രാവിലെ മുതല്‍ കേസ്സിന്റെ വിധി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്ന പ്രസിഡന്റ്, ജോര്‍ജ് ഫ്‌ളോയ്ഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നതായി പ്രസ്താവനയിറക്കിയിരുന്നു.മിനിയാപോളീസ് പോലീസ് ഓഫീസര്‍ സെറക്ക് ഷൗമിന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ കഴുത്തുഞെരിക്കപ്പെട്ട് ദയനീയമായി പിടഞ്ഞു മരിച്ച കേസ്സില്‍ ഓഫീസര്‍ക്കെതിരെ ചാര്‍ജ്ജു ചെയ്തിരുന്ന മൂന്നു വകുപ്പുകളിലും (സെക്കന്റ് ഡിഗ്രി, തേഡ് ഡിഗ്രി മര്‍ഡര്‍, മാന്‍സ്ലോട്ടര്‍) പ്രതി കുറ്റക്കാരനാണെന്ന് പന്ത്രണ്ടംഗ ജൂറി വൈകീട്ട് കണ്ടെത്തി.
തുടര്‍ന്ന് ജഡ്ജി ശിക്ഷ വിധിക്കുന്നതിനായി കേസ്സു മാറ്റിവെച്ചു. കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ഡെറക്കിനെ കയ്യാമം വെച്ചു ജയിലിലേക്ക് മാറ്റി. 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
വിധി വന്ന ഉടനെ ഫ്‌ളോയ്ഡിന്റെ കുടുംബാംഗങ്ങളെ പ്രസിഡന്റും, വൈസ് പ്രസിഡന്റും ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചു. നാം ഇവിടെ നിറുത്തുന്നില്ല, നിറത്തിന്റെ, വര്‍ഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ നേരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള രാഷ്ട്രത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
പകല്‍ വെളിച്ചത്തില്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതക്കു മുമ്പില്‍ ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ഫ്‌ളോയ്ഡിന്റെ പത്തുമിനിട്ടു നേരത്തെ വീഡിയൊ പകര്‍ത്തി ലോക ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവതിയുടെ ധീരതയേയും ബൈഡന്‍ പ്രശംസിച്ചു

Related Articles

Back to top button