കൊല്ലം: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി എംപി നേരിട്ടെത്തി. നിലമേലുള്ള വീട്ടിലെത്തിയ സുരേഷ് ഗോപി അച്ഛനുമായും സഹോദരുമായും ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കേസിലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അതിന് വേണ്ടി തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് സുരേഷ് ഗോപി ഉറപ്പുനൽകുകയും ചെയ്തു.
വിസ്മയ മരിച്ചതിന് അടുത്ത ദിവസം തന്നെ കുടുംബത്തെ ആശ്വസിപ്പിക്കാൻ താൻ നേരിട്ട് പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപി എം പി ഫോണിൽ വിളിച്ചിരുന്നുവെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ ജനം ടിവിയോട് പറഞ്ഞിരുന്നു. അന്വേഷണത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും വീട്ടിൽ എത്തി കാണുമെന്ന് അറിയിച്ചതായും വിജിത്ത് പറഞ്ഞിരുന്നു.