നാദാപുരം : നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയും കുഞ്ഞും ഭര്‍തൃവീട്ടില്‍ താമസം തുടങ്ങി. തെരുവം പറമ്പിലെ കുഞ്ഞിപ്പിലാവുള്ളതില് മൊയ്തുവിന്റെ ഭാര്യ എടച്ചേരി അമ്മായി മുക്കിലെ യുവതിയാണ് അഞ്ചു വയസ്സുള്ള കുഞ്ഞുമായി വെള്ളിയാഴ്ച രാവിലെ മുതല്‍ ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങിയത്. ഭര്‍തൃ വീട്ടുകാരുമായി പിണങ്ങി അഞ്ചുവര്‍ഷത്തിലധികമായി എടച്ചേ രിയിലെ സ്വന്തം വീട്ടിലാണ് യുവതിയുടെതാമസം. ഇവരെ മൊഴിചൊല്ലിയതായി ഭര്‍തൃ വീട്ടുകാര്‍ പറയുന്നു. എന്നാല്‍ യുവതിയും വീട്ടുകാരും ഇതു നിഷധിക്കുകയാണ്. മൊഴിചൊല്ലിയ രേഖ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നു. ഇതിനിടയില്‍ മസ്ക്കറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ വടകര കുടുംബ കോടതിയിലും കല്ലാച്ചി കോടതിയിലും ഇവര്‍ കേസ് നല്കി. 2019 ഡിസംബറില്‍ ഇരു കുടുംബവും കോടതി മുഖാന്തരം കേസ് ഒത്തു തീര്‍പ്പിലെത്തുകയും നാലു ലക്ഷത്തി അമ്പതിനായിരം രൂപ നഷ്ടപരിഹാരമായി നല്കാന് ധാരണയാകുകയും ചെയ്തു. എന്നാല്‍ യഥാസമയം നഷ്ട പരിഹാരം നല്കാന് തയ്യാറായില്ലെന്ന് ആരോപിച്ചാണ് യുവതി ഇന്നലെ മകളെയും കൂട്ടി ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങിയത്.
Related Articles
ചിട്ടകൾ പാലിച്ച് വ്രതമനുഷ്ഠിച്ചാൽ ഫലപ്രാപ്തി ഉറപ്പ് – സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി
August 6, 2023 10:00 PM
Check Also
Close
-
കൊവിഡ് ബാധിതര്‍ ഇരുപത് കോടി എഴുപത്തിയൊന്‍പത് ലക്ഷംAugust 16, 2021 10:13 AM