ന്യൂ ഡല്‍ഹി: കേരളത്തിലെ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളുടെ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവിഭാഗങ്ങളുടെ നേതാക്കാന്മാരുമായി കൂടുക്കാഴ്ച നടത്തി. ഇന്ന് യാക്കോബായ വിഭാഗത്തിലെ മൂന്ന് മെത്രാപൊലീത്തയുമായിട്ടാണ് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തത്. മിസോറാം ഗവര്‍ണ പി.എസ്. ശ്രീധരന് പിള്ളയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ മൂന്ന് മെത്രാപൊലീത്തമാര്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. സഭ തര്‍ക്കത്തിലുള്ള നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് യാക്കോബായ സഭ അറിയിച്ചു. വിധിയുടെ പേരില്‍ കേരളത്തിലുള്ള വലിയ വിഭാഗത്തന്റെ അവകാശത്തെ ഓര്‍ത്തഡോക്സ് വിഭാഗം അവഗണിക്കുകയാണെന്നും മോദിയോട് യാക്കോബായ സഭ പറഞ്ഞു.
Related Articles
ഹൃദയാഘാതം : സൂഫിയും സുജാതയും സംവിധായകന് നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍
December 22, 2020 10:31 AM
Check Also
Close
-
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എന്തിന്?October 13, 2021 9:06 PM