നന്ദകുമാർ വി ബി
സംസ്ഥാനത്ത് മെയ് മാസത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക മൂന്നു തരം അരിയാണ്. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ വേര്‍തിരിച്ചു നല്‍കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശം. മുന്‍ഗണന വിഭാഗം (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്ക് 2 രൂപ നിരക്കിലാണ് നല്‍കുക. ഇതു യഥാക്രമം 2 കിലോ പുഴുക്കലരി, ഒന്നര കിലോ പച്ചരി, അര കിലോ മട്ട എന്നിങ്ങനെയാണു നല്‍കുക.
എന്‍പിഎസ് വിഭാഗം (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് നല്‍കുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയുമായിട്ടാകും വിതരണം ചെയ്യുക.
എന്‍പിഎന്‍എസ് വിഭാഗം (വെള്ള) കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ആകെ 2 കിലോ അരിയാണ് വിതരണം ചെയ്യുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയും എന്ന തരത്തിലാകും.
നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ വീതം അരി അധികമായി ഈ മാസം നല്‍കും. കിലോയ്ക്ക് 15 രൂപ നിരക്കിലാണ് അരി നല്‍കുക. 7 കിലോ പുഴുക്കലരിയും 3 കിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക. 10 കിലോ അരി നല്‍കുമ്‌ബോള്‍ മട്ട അരി നല്‍കാന്‍ നിര്‍ദേശമില്ലെന്നു റേഷന്‍കട ഉടമകള്‍ പറയുന്നു. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു 30 കിലോ അരിയും 5 കിലോ ഗോതമ്ബും സാധാരണ പോലെ സൗജന്യമായി നല്‍കും.