IndiaLatest

ഗുജറാത്ത് മന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി.

“Manju”

ഹരീഷ് റാം

ഗുജറാത്ത് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഈ നടപടി. രൂപാണി മന്ത്രിസഭയിലെ മുതിർന്ന കാബിനറ്റ് അംഗവും ബി ജെ പി നേതാവുമാണ് ഭൂപേന്ദ്രസിങ് ചുദാസാമ.

429 പോസ്റ്റൽ ബാലറ്റ് വോട്ടുകൾ അനധികൃതമായി റദ്ദാക്കിയതായുള്ള കോൺഗ്രസ് സ്ഥാനാർഥിയും എതിരാളിയുമായിരുന്ന അശ്വിൻ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

അഹമ്മദാബാദിലെ ധോൽക മണ്ഡലത്തിൽ നിന്നാണ് ഭൂപേന്ദ്രസിങ് 2017-ൽ വിജയിച്ചിരുന്നത്. വെറും 327 വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2018-ജനുവരി 17-നാണ് വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്.

റിട്ടേണിങ് ഓഫീസറും ധോൽക ഡെപ്യൂട്ടി കളക്ടറുമായ ധവൽ ജാനിയാണ് മന്ത്രി ഭൂപേന്ദ്ര സിങിനായി വോട്ടെണ്ണലിൽ കൃത്രിമം നടത്തിയത്. വോട്ടെണ്ണൽ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചിരുന്നു. കേസ് വാദം കേൾക്കുന്നതിനിടെ കോടതിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

Related Articles

Back to top button