വി.എം.സുരേഷ് കുമാർ
വടകര : വളയത്ത് ബിജെപി. പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ ആവശ്വപ്പെട്ടു. വീട്ടിനുള്ളില്‍ വയോധികരായ മാതാപിതാക്കള്‍ അടക്കം ഉറങ്ങിക്കിടക്കുമ്പോള്‍ അര്‍ദ്ധരാത്രി ഉണ്ടായ ഈ ആക്രമണം വീട്ടുകാരെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.
ജനം വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന ഈ സമയത്ത് പ്രദേശത്ത് സഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വാണിമേലില്‍ ബിജെപി പ്രവര്‍ത്തകനായ വാസുവിന്റെ വീട് ബോംബ് എറിഞ്ഞ് തകര്‍ത്തതിന്റെ അന്വേഷണം എങ്ങും എത്തിയില്ലെന്ന് രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം വി.കെ.സജീവന്‍ പറഞ്ഞു. രാമദാസ് മണലേരി, കെ.ടി.കെ.ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, പഞ്ചായത്ത് ഭാരവാസികളായ കെ.കെ.ബിനീഷ്, കെ.പി.ഗോവിന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.