KeralaLatest

സ്പീക്ക് ഇന്ത്യ കാമ്പെയിനുമായി കോണ്‍ഗ്രസ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സ്പീക്ക് ഇന്ത്യ കാമ്പെയിനുമായി കോണ്‍ഗ്രസ്. കോവിഡിനെ തുടര്‍ന്ന ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പാവങ്ങളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ നാഷണല്‍ കാമ്പെയിന്‍ സംഘടിപ്പിക്കുമെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 28ന് രാവിലെ 11 മുതല്‍ രണ്ടുമണിവരെയാണ് കാമ്പെയിന്‍. കോണ്‍ഗ്രസ് അധ്യക്ഷ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ അവരവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ വഴി ഈ പ്രചാരണത്തില്‍ പങ്കാളികളാകും. 50 ലക്ഷം പേരാണ് ഇത്തരത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ഈ കാമ്പയിനില്‍ പങ്കാളികളാവുക.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടു അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാന്‍ ഇതുവരേയും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധം. 20 ലക്ഷം കോടി രൂപയുടെ പുകമറയില്‍ നില്‍ക്കുകയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇതുവരെ കഴിഞ്ഞില്ല.പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. രോഗവ്യാപനം കൂടിയ അന്തരീക്ഷത്തിലാണ് ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ആറ് മാസത്തേക്ക് പാവപ്പെട്ടവര്‍ക്ക് നേരിട്ട് 7500 രൂപ പ്രതിമാസം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കണം. സര്‍ക്കാരിന്റെ ഏതു തെറ്റ് ചൂണ്ടിക്കാട്ടിയാലും അവരെ ദേശവിരുദ്ധരെന്നു മുദ്രകുത്താനാണ് കേന്ദ്ര ശ്രമം. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ ക്വാറന്റെയിനു പണം നല്കണമെന്ന സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button