LatestThrissur

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവരാമന്‍ ചെയ്ത നന്മ തിരികെ തേടി എത്തി.

“Manju”

തൃശൂര്‍: കാല്‍ നൂറ്റാണ്ട് മുമ്പാണ് കുട്ടമംഗലം മലയാറ്റില്‍ ശിവരാമന്‍ (67) പിതാവിനു തുല്യം സ്‌നേഹിക്കുകയും ബാപ്പയെന്നു വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചത്. അപ്പോള്‍ ശിവരാമന്‍ തന്റെ ഒരു ആഗ്രഹം അഹമ്മദിന്റെ മക്കളോട് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം തനിക്ക് കുളിപ്പിക്കണമെന്ന്. മക്കള്‍ മനസോടെ അതിനുള്ള അനുവാദം നല്‍കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷം ശിവരാമന്‍ കഴിഞ്ഞ ദിവസം മരണം വരിച്ചു. മരിച്ചതാവട്ടെ മറ്റൊരു മുസ്ലിം കുടുംബത്തിന്റെ വാടക വീട്ടില്‍ കിടന്ന്. ചിതയൊരുക്കാന്‍ ആറടി മണ്ണു പോലും ഇല്ലെന്ന് മനസ്സിലാക്കിയ ആ വീട്ടുകാര്‍ അവരുടെ വിഷമം മനസ്സിലാക്കി സ്വന്തം പറമ്ബില്‍ ചിതയ്ക്ക് ഇടം നല്‍കി.

ചികിത്സയ്ക്കായി സ്ഥലവും വീടുമെല്ലാം വില്‍ക്കേണ്ടി വന്ന ശിവരാമന്‍ ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതോടെയാണ് ആറടി മണ്ണഅ പോലും സ്വന്തമായി ഇല്ലാത്ത ശവരാമന്റെ കുടുംബത്തിന് മറ്റൊരു മുസ്ലിം കുടുംബം തുണയായത്.സ്വന്തം മണ്ണില്‍ ചിതയൊരുക്കിയത് കാട്ടൂര്‍ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്ബില്‍ മുഹമ്മദാലിയുടെ മകനുമായ ഷാഹുല്‍ ഹമീദാണ്.
30 വര്‍ഷത്തോളം ഖത്തറില്‍ ഡ്രൈവറായിരുന്ന ശിവരാമന്‍ വര്‍ഷങ്ങളായി വൃക്ക ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഉണ്ടായിരുന്ന പണവും സ്വത്തുമെല്ലാം ശിവരാമന്റെ ചികിത്സയ്ക്കായി ചിലവഴിച്ചു. എട്ട് വര്‍ഷമായി വാടകയ്ക്കാണു താമസം. അബുദാബിയിലായിരുന്ന ഷാഹുല്‍ ഹമീദ് ഒന്നര വര്‍ഷമായി നാട്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ നോക്കിനടത്തുകയാണ്.
ശിവരാമന്റെ മരണവിവരം അറിയിച്ച ബന്ധുക്കള്‍ വടൂക്കരയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഷാഹുല്‍ ഹമീദിനോട് പറഞ്ഞത്. എന്നാല്‍, സ്വന്തം പറമ്ബില്‍ ചടങ്ങുകള്‍ ചെയ്യാന്‍ കഴിയാത്തതില്‍ കുടുംബത്തിനു സങ്കടമുണ്ടെന്നു മനസ്സിലാക്കിയ ഷാഹുല്‍ ഹമീദ് വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ സംസ്‌കാരം നടത്താന്‍ അനുവദിച്ചു. ”ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച്‌ അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കഴിയണമെന്നു തോന്നി.” ഷാഹുല്‍ ഹമീദ് പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു സംസ്‌കാരം. അതിനു ശേഷം ലഭിച്ച ഫോണ്‍ കോളുകളില്‍ നിന്നാണ് 25 വര്‍ഷം മുന്‍പ് ശിവരാമന്‍, അഹമ്മദിന്റെ മൃതദേഹം കുളിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചതും മറ്റും ഷാഹുല്‍ ഹമീദ് അറിയുന്നത്.

Related Articles

Back to top button