InternationalLatest

ബുറുണ്ടി രാഷ്ട്രപതി പിയേറ നൂറുന്‍സിസ അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ഗിറ്റേഗാ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയുടെ രാഷ്ട്രപതി പിയേറ നൂറുന്‍സിസ (55)അന്തരിച്ചു. ശാരീരികമായ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം മൂര്‍ച്ഛിക്കുകയും, അന്ത്യം സംഭവിക്കുകയുമായിരുന്നു. ബുറുണ്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ 2005 മുതല്‍ നൂറുന്‍സിസയാണ് രാജ്യം ഭരിക്കുന്നത്.

ഭരണചുമതലയില്‍ നിന്നും മാറാന്‍ ഈ വര്‍ഷം തയ്യാറായി നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതിനിടെയാണ് ശാരീരിക പ്രശ്നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2005ല്‍ നൂറുന്‍സിസ അധികാരത്തിലേത്തുമ്പോള്‍ കനത്ത ആഭ്യന്തരകലാപങ്ങളാല്‍ ബുറുണ്ടി തകര്‍ന്ന അവസ്ഥയിലായിരുന്നു. മൂന്ന് ലക്ഷം പേര്‍ പത്തു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു.

40-ാം വയസില്‍ രാജ്യത്തിലെത്തിയ നൂറുന്‍സിസ വളരെ വേഗം ജനസമ്മതി പിടിച്ചുപറ്റി. 2006-11 കാലഘട്ടത്തില്‍ നൂറുന്‍സിസ രാജ്യത്തിന് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കി. മികച്ചൊരു ഫുട്‌ബോള്‍ താരമായിരുന്ന അദ്ദേഹം യുവാക്കളെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ചും ശ്രദ്ധനേടി. ഏഴു തവണ അന്താരാഷ്ട്ര തലത്തില്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button