കോവിഡ് വാക്സീന് സ്വീകരിച്ചവരില്‍ നിന്നു വൈറസ് വ്യാപിക്കാന്‍ സാധ്യതയെന്നു വിദഗ്ധര്‍
സിന്ധുമോൾ. ആർ
ഓസ്റ്റിന്‍ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ഉല്പാദിച്ച കോവിഡ് വാക്സീന് സ്വീകരിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്കു വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ടെക്സസ് -മെക്സിക്കോ അതിര്‍ത്തിയില്‍ കനത്ത തോതില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായതു ഹിസ്പാനിക്ക് വിഭാഗത്തിനാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയുമാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. കോവിഡ് വാക്സീന് സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.
സാധാരണക്കാര്‍ക്ക് ഈ വാക്സീന് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കോവിഡ് വാക്സീന് നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനാണ്. അവരുടെ ജീവന് സംരക്ഷിക്കുന്നതിലൂടെ മറ്റു നിരവധി പേരുടെ ജീവന് സംരക്ഷിക്കാന്‍ കഴിയും. കോവിഡ് വ്യാപിച്ച ശേഷം ഇതുവരെ രാജ്യത്താകമാനം 1000 ത്തിലധികം ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടമായിട്ടുണ്ട്. വാക്സീന് ലഭിച്ചവര്‍ മാസ്ക്ക് ധരിക്കേണ്ടതും സോഷ്യല്‍ ഡിസ്റ്റന്‍സ് കീപ്പ് ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.