KeralaLatest

ശംഖുംമുഖം ബീച്ചില്‍ കൗതുക കാഴ്ചയായി റഷ്യന്‍ ഹെലികോപ്ടര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴി‌ഞ്ഞ് ശംഖുംമുഖം തീരത്ത് സവാരിക്കിറങ്ങുന്നവര്‍ക്കായി വിസ്‌മയക്കാഴ്ച ഒരുങ്ങുന്നു. 35 വര്‍ഷത്തോളം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന മി 8 എന്ന റഷ്യന്‍ ഹെലികോപ്‌ടറാണ് വ്യോമസേനയിലെ സേവനം അവസാനിച്ചതോടെ ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. കാലപ്പഴക്കത്തിന്റെ ചെറിയ പരിക്കുകള്‍ പുറമേ ഉണ്ടെങ്കിലും വിമാനത്തിന്റെ തലയെടുപ്പിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച ശംഖുംമുഖം ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് പുഷ്ബാക്ക് ‌ട്രാക്ടര്‍ ഉപയോഗിച്ചാണ് ബീച്ചിന്റെ ഒരു ഭാഗത്ത് പ്രത്യേകം നിര്‍മ്മിച്ച പ്ളാറ്റ്ഫോമിലേക്ക് ഹെലികോപ്ടര്‍ ഉയര്‍ത്തി നിറുത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാനമായ പല സൈനിക ഓപ്പറേഷനുകളുടെയും ഭാഗമായ ഹെലികോപ്ടറുകളാണ് മി 8 വിഭാഗത്തില്‍പ്പെടുന്നത്. രാജ്യത്ത് ഡീകമ്മിഷന്‍ ചെയ്യുന്ന വിമാനങ്ങളും ഹെലികോപ്ടറുകളും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് വയ്‌ക്കാറുണ്ട്. വിനോദ സഞ്ചാരമേഖല പൂര്‍വ സ്ഥിതിയിലാകുന്നതോടെ തീരത്ത് ഇതൊരു കൗതുകക്കാഴ്ചയുമാകും. പഴക്കത്തിന്റെ ഭംഗിക്കുറവ് മാറ്റാനായി പെയിന്റിംഗ് ഉള്‍പ്പടെയുള്ള മിനുക്കുപണികളും നടക്കുന്നുണ്ട്.

Related Articles

Back to top button