IndiaInternationalKannurKeralaLatestMalappuramThiruvananthapuramThrissur

കോവിഡ് രോഗികളുടെ വര്‍ദ്ധന‍ ; നാട്ടിലേക്ക് മടങ്ങേണ്ടെന്ന് പ്രവാസി മലയാളികള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ മടിക്കുന്നു. നാട്ടിലേക്ക് ഉടനെ വരുകയേ വേണ്ടന്നാണ് ഇവര്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ സഹചര്യത്തില്‍ നാട്ടിലെത്തിയാല്‍ കൊവിഡ് പിടികൂടുമെന്നാണ് ഭൂരിപക്ഷത്തിന്റെയും ഭയം. ഗള്‍ഫില്‍ നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ പലര്‍ക്കും രോഗം പിടികൂടുകയും ചെയ്തു.മലയാളി​കളുടെ ഈ പേടി​മൂലം ഗള്‍ഫ് രാജ്യങ്ങളി​ല്‍ നി​ന്ന് കേരളത്തി​ലേക്കുളള വി​മാനങ്ങളുടെ എണ്ണത്തി​ല്‍ ഗണ്യമായ കുറവുവന്നി​ട്ടുണ്ട്.

നേരത്തേ ഒരു ദിവസം അമ്പതിനും അറുപതിനും ഇടയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് അഞ്ചോ ആറോ വിമാനങ്ങള്‍ മാത്രമായി. നാട്ടിലേക്ക് എത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവര്‍പോലും യാത്രയില്‍ നിന്ന് പിന്മാറുകയാണ്.നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. അപ്പോള്‍ത്തത്തെ അവധിയുടെ കുറച്ചുദിവസം പോയിക്കിട്ടും. ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കഷ്ടകാലത്തിന് കൊവിഡ് പിടിപെട്ടാല്‍ ശേഷിക്കുന്ന ദിവസവും ആശുപത്രിയിലും ക്വാറന്റൈനിലുമായി കഴിയേണ്ടിവരും. നിശ്ചിത ദിവസത്തിനകം തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ഉളള ജോലിയും നഷ്ടമാകും. വെറുതേ ‌ഈ റിസ്ക് എന്തിന് എടുത്ത് തലയില്‍ വയ്ക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രവാസി മലയാളികളും പറയുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ അവസ്ഥ നേരത്തേ ഉളളതില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടിട്ടുണ്ട്. കൃത്യമായ നടപടികളിലൂടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.അതിനാല്‍ത്തന്നെ തൊഴില്‍സ്ഥാപങ്ങളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകുന്നതില്‍ നിന്ന് ഇതും മലയാളികളെ പിന്തിരിപ്പിക്കുന്നുണ്ട്.

Related Articles

Back to top button