KeralaLatest

‘4 പേർ ചേർന്നുള്ള പീഡനം കുട്ടിയുടെ മുന്നിൽവച്ച്;ഓർക്കാൻ വയ്യ

“Manju”

 

തിരുവനന്തപുരം• ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചതെന്നു തിരുവനന്തപുരം കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി. തനിക്കു മദ്യം നൽകിയത് ഭർത്താവാണ്. നിർബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു. ഭർത്താവടക്കം ഏഴു പേർ ആ വീട്ടിലുണ്ടായിരുന്നു. ഇതിൽ നാലു പേരാണ് തന്നെ ഉപദ്രവിച്ചത്. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ തന്നോടു ഓടി രക്ഷപ്പെടാൻ പറഞ്ഞു. ഇവൻമാർ ശരിയല്ലെന്നും പറഞ്ഞു.
വാഹനത്തില്‍ തന്നെയും കുട്ടിയെയും ആളൊഴി‍ഞ്ഞ പറമ്പിലെത്തിച്ചും ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. കവിളത്ത് അടിയേറ്റ് തന്റെ ബോധം പോയി. കുട്ടിയേയും ഉപദ്രവിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് താൻ ഉണരുന്നത്. രാത്രി പത്തു മണിയോടെ വഴിയിൽ കണ്ട ഒരു കാറിന് കൈകാണിച്ച് കണിയാപുരത്തെ വീട്ടിൽ എത്തി. പിന്നീട് ഭർത്താവ് എത്തി തന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതി മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വാഹനത്തില്‍ തന്നെയും കുട്ടിയെയും ആളൊഴി‍ഞ്ഞ പറമ്പിലെത്തിച്ചും ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. കവിളത്ത് അടിയേറ്റ് തന്റെ ബോധം പോയി. കുട്ടിയേയും ഉപദ്രവിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് താൻ ഉണരുന്നത്. രാത്രി പത്തു മണിയോടെ വഴിയിൽ കണ്ട ഒരു കാറിന് കൈകാണിച്ച് കണിയാപുരത്തെ വീട്ടിൽ എത്തി. പിന്നീട് ഭർത്താവ് എത്തി തന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതി മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
അഞ്ചുവയസുള്ള കുഞ്ഞിനു മുന്നില്‍ വച്ചാണു യുവതിയെ പീഡിപ്പിച്ചത്. ഇതോടെ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്താനും തീരുമാനമായി. അ‍ഞ്ചു പ്രതികൾ കസ്റ്റഡിയിലുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.
സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷൻ കേസെടുത്തത്.

Related Articles

Back to top button