IndiaInternationalKeralaLatestThiruvananthapuram

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികനീക്കം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനും സംഘര്‍ഷത്തിനും പിന്നാലെ ഉത്തരാഖണ്ഡിലെ ഇന്ത്യ- ചൈന അതിര്‍ത്തിയായ ലിപുലേഖ് ചുരത്തിനു സമീപം വീണ്ടും ചൈനീസ് സൈനിക നീക്കം. നേരത്തെ സൈനിക നീക്കമുണ്ടായ ലഡാക്ക് സെക്ടറില്‍ പെടുന്ന ലിപുലേഖ് ചുരത്തിനടുത്താണ് വീണ്ടും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു ബറ്റാലിയന്‍ സൈനികരുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതേത്തുടര്‍ന്ന് ലിപുലേഖ് പാസിനു സമീപത്തായി ഇന്ത്യയും സൈനിക സന്നാഹം ശക്തമാക്കിയതായി സൈനികകേന്ദ്രങ്ങള്‍ വിശദീകരിച്ചു.ഇന്ത്യ- ചൈന- നേപ്പാള്‍ അതിര്‍ത്തിയിലെ ലിപുലേഖ് ചുരം ഉള്‍പ്പെട്ട കാലാപാനി മേഖലയെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം അംഗീകരിച്ചത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.

കഴിഞ്ഞ മേയ് ആദ്യം മുതല്‍ അതിര്‍ത്തിക്കടുത്തു കടന്നുകയറിയ ചൈനീസ് സേനകളുടെ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ നിയന്ത്രണ രേഖയ്ക്കു സമീപം ആയിരത്തോളം സൈനികരെ ചൈന നിയോഗിച്ചതു വലിയ ആശങ്കകള്‍ക്കു കാരണമായിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ലിപുലേഖ് പാസില്‍നിന്നു കുറച്ചകലെയായി തമ്പടിച്ചിരിക്കുന്ന ഒരു ബറ്റാലിയനില്‍ ആയിരം സൈനികരുണ്ടെന്നാണു കണക്ക്.

Related Articles

Back to top button