KeralaLatestTravel

ഇനി നമ്പര്‍ നോക്കിയും ബസില്‍ കയറാം,

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് കാലം കഴിഞ്ഞ് ബസുകള്‍ പൂര്‍ണമായി ഓടിത്തുടങ്ങുന്നതോടെ ബസുകളുടെ ബോര്‍ഡ് മാത്രമല്ല, നമ്പര്‍ നോക്കിയും ഏത് റൂട്ടിലേക്കാണെന്ന് ഉറപ്പിച്ച്‌ കയറിപ്പോകാം. തലസ്ഥാന ജില്ലയില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കടക്കം നമ്പര്‍ നല്‍കുന്ന സംവിധാനമാണ് ബസുകള്‍ ഓടിത്തുടങ്ങുന്നതോടെ നടപ്പാക്കുക.

2016ല്‍ തന്നെ ബസുകള്‍ക്ക് റൂട്ട് നമ്പര്‍ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, ഫണ്ട് അടക്കമുള്ള കാര്യങ്ങളുടെ അപര്യാപ്തതകളെ തുടര്‍ന്ന് പദ്ധതി നടക്കാതെ പോയി. 

ആദ്യ ഘട്ടത്തില്‍ 760 കെ.എസ്.ആര്‍.ടി.സി ബസുകളും 100 സ്വകാര്യ ബസുകളും അടക്കം 860 ബസുകളിലാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം നഗരത്തെ നാല് സോണുകളായി തിരിച്ചാകും പദ്ധതി. നഗരം - നീല, ആറ്റിങ്ങല്‍ - ചുവപ്പ്, നെടുമങ്ങാട്- പച്ച, നെയ്യാറ്റിന്‍കര- മഞ്ഞ എന്നിങ്ങനെയാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ബസുകള്‍ക്ക് ഫാന്‍സി നമ്പറുകളായിരിക്കും. നമ്പറുണ്ടെങ്കിലും ബസിന്റെ ബോര്‍ഡുകള്‍ ഒഴിവാക്കില്ല. ഇതോടൊപ്പം ബസ്സ്‌ സ്റ്റേഷനുകളില്‍ റൂട്ട് നമ്പര്‍ സംബന്ധിച്ച വിവരങ്ങളും പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button