KeralaLatestThiruvananthapuram

വ്യാജ പ്രചരണങ്ങളിലൂടെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ ആരോഗ്യ പ്രവർത്തകർ ഒന്നടങ്കം നടത്തുന്ന പരിശ്രമങ്ങൾ ലക്ഷ്യത്തിലേയ്ക്ക് അടുക്കുമ്പോഴും അവരുടെ മനോവീര്യം തകർക്കുന്ന പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ.
കോവിഡ് വാർഡുകളിൽ ഡോക്ടർമാർ മുതൽ ശുചീകരണ ജീവനക്കാർ വരെ വിശ്രമരഹിതമായി ജോലി ചെയ്യുമ്പോഴും അവരുടെ സേവനങ്ങൾക്ക് വില കല്പിക്കാത്ത വിധമുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങൾ വഴിയും മറ്റും വന്നു കൊണ്ടിരിക്കുന്നത്. തികച്ചും ദൗർഭാഗ്യകരമായ ഈ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. യഥാർത്ഥ വസ്തുതയെന്തെന്ന് ആശുപത്രി അധികൃതരിൽ നിന്നുപോലും അറിയാൻ ശ്രമിക്കാതെയാണ് ഏകപക്ഷീയമായി വാർത്തകൾ വരുന്നത്. കോവിഡ് കാലയളവിനുള്ളിൽ യാഥാർത്ഥ്യം മനസിലാക്കാതെയുള്ള ഇത്തരം നിരവധി വാർത്തകൾ വന്നിട്ടുണ്ട്.
റേഡിയോളജി വിഭാഗത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചെന്നും അത് ചികിത്സയെ ബാധിക്കുമെന്നുമുള്ള പ്രചരണം കഴിഞ്ഞ ദിവസമുണ്ടായി. ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്നവർ ക്വാറന്റൈനിൽ പോകുന്നത് ഇക്കാലയളവിൽ പതിവാണ്. അവരിൽ ചിലർക്ക് പരിശോധനാ ഫലം പോസിറ്റീവായിട്ടുമുണ്ട്. എന്നാൽ കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. റേഡിയോളജി വിഭാഗത്തിൽ പോസിറ്റീവായവർ ഉൾപ്പെടെയുള്ള രോഗമുക്തി നേടി തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. എന്നാൽ ഒരു രോഗിയ്ക്കു പോലും ഇവിടെ നിന്നും രോഗം പകർന്നു കിട്ടിയിട്ടുമില്ല. യാതൊരു ആശങ്കയുമില്ലാത്ത വിധം തന്നെയാണ് രോഗനിർണയം നടത്തി രോഗികളെ വിടുന്നതെന്ന് റേഡിയോളജി വിഭാഗം മേധാവി ഡോ.ജയശ്രീയും വ്യക്തമാക്കി.

Related Articles

Back to top button