IndiaKeralaLatest

നാല് യുവാക്കള്‍ അണക്കെട്ടില്‍ വീണു; രണ്ടു പേരെ സാരിയെറിഞ്ഞ് യുവതികള്‍ രക്ഷിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: അബദ്ധത്തില്‍ ഡാമില്‍ വീണ രണ്ട് യുവാക്കളെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് അവര്‍ ധരിച്ചിരുന്ന സാരി എറിഞ്ഞുകൊടുത്ത് രക്ഷിച്ചു. സംഘത്തിലെ മറ്റു രണ്ട് പേരെ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പെരമ്പലൂര്‍ കോട്ടറൈ ഡാമിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് അണക്കെട്ടില്‍ കുളിക്കാനെത്തിയ യുവാക്കളാണ് അപകടത്തില്‍പെട്ടത്.

സിറുവെച്ചൂര്‍ ഗ്രാമത്തില്‍നിന്നും കോട്ടറൈയില്‍ കളിക്കാനെത്തിയ സംഘത്തില്‍ മൊത്തം 12 പേരാണുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലം ഇരുപതടി വരെ ഉയര്‍ന്നിരുന്നു. തുണികള്‍ അലക്കി വീട്ടിലേക്ക് തിരിക്കാനൊരുങ്ങവെയാണ് സെന്തമിഴ് ശെല്‍വി(38), മുത്തമ്മാള്‍ (34), ആനന്ദവല്ലി (34) എന്നിവര്‍ ചേര്‍ന്ന് യുവാക്കളെ രക്ഷിച്ചത്. കുളിക്കാനെത്തിയ സംഘത്തോട് ആഴക്കൂടുതല്‍ സംബന്ധിച്ച്‌ ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാലു പേരും കാല്‍വഴുതി ഒന്നിനുപിറകെ ഒന്നായി ഡാമിലേക്ക് വീണു. ഇവരെ രക്ഷിക്കാന്‍ സ്ത്രീകള്‍ ഉടുത്തിരുന്ന സാരികള്‍ അഴിച്ചുമാറ്റി എറിഞ്ഞുകൊടുക്കുകയായിരുന്നു. കാര്‍ത്തിക്, ശെന്തില്‍വേലന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഹൗസ് സര്‍ജനായ രഞ്ജിത് (25), പവിത്രന്‍(17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പെരമ്പലൂരില്‍നിന്നെത്തിയ അഗ്നിശമന വിഭാഗവും പൊലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Related Articles

Back to top button